രാത്രിയിലെ പ്രണയത്തിനിടക്ക് താനൊഴുക്കിയതും അവനൊഴുക്കിയത്തുമെല്ലാം അതിലുണ്ട്…..കഴുകാതെങ്ങനാ…….
“അമ്മച്ചിയിപ്പോ പോവില്ലലോ…..ഞാനെന്ന തോട്ടിൽ പോയി വേഗം ഇതൊന്നു കഴുകി കുളിച്ചിട്ട് വരാം…..”
നിലമോളെ അമ്മച്ചിയെ ഏല്പിച്ചു അവൾ തോട്ടത്തിലൂടെ നടന്നു……
കുറച്ചാപ്പുറത്താണ് തോട്……അങ്ങിങ്ങായി കാണുന്ന പാറക്കൂട്ടങ്ങൾക് ഇടക്കൂടെ ഒഴുകുന്നത്…….കയ്യാലയിൽ പിടിച്ചു പതിയെ തൊട്ടിലേക്ക് ഇറങ്ങി…..
ബക്കറ്റിൽ സോപ്പ്പ്പൊടി കലക്കി അതിലേക്ക് കമ്പിളി മുക്കിവെച്ചു…..കുതിരട്ടെ…..
ഇട്ടിരുന്ന മാക്സി ഊരി ഒരു പഴയതിട്ടു..ബ്രായും പാന്റിയും അതിനുള്ളിലൂടെ ഊരി അലക്കി മാറ്റിവെച്ചു…കുതിർന്നകമ്പിളി കുത്തിതിരുമ്മി വെള്ളത്തിൽ അലമ്പിയെടുത്തു…നല്ല ഭാരം..
കയ്യാലയിൽ പടർന്നു കിടന്നിരുന്ന പാടത്താളിയും ചെമ്പരത്തിയിലയും കൂടെ ചേർത്തു കല്ലിൽ ഉരച്ചു താളിയാക്കി കൊണ്ടിരിക്കുമ്പോളാണ് ചപ്പിലൂടെ ആരോ നടക്കുന്ന പോലെ തോന്നിയത്…..റബ്ബർക്കാടിന് നടുവിലെ തോട്ടിൽ താനും അമ്മച്ചിയുമെ വരാറുള്ളൂ…പിന്നിതാരാണാവോ…..മാറിലേക്ക് ഒരു തോർത്തു വലിച്ചിട്ടു അവൾ ഏന്തി വലിഞ്ഞു നോക്കി……
ശബരിയാണ്…….ഒരു കാവിമുണ്ടും ഇന്നർ ബനിയനുമാണ് വേഷം….
“ഏട്ടനായിരുന്നോ…..ഞാൻ കരുതി ഇതാരാ ഇവിടെന്ന്……”
“കമ്പിളിക്ക് നല്ല വെയ്റ്റ് അല്ലെ….നീ ഒറ്റക്കെങ്ങനാ…..ഞാൻ പിഴിഞ്ഞ് തരാം…..”
മുണ്ട് മടക്കി കുത്തി കയ്യാലയിറങ്ങി…….കമ്പിളിയെടുത്ത് അലമ്പി പിഴിഞ്ഞെടുത്തു ബക്കറ്റിലിട്ടു……