ശബരിക്ക് അന്ന് അല്പംതിരക്കായിരുന്നു. …..കാട്ടിൽ നിന്നും രണ്ട് ദിവസം മുമ്പ് കണ്ടെടുത്ത ഒരു പെൺകുട്ടിയുടെ ഡെഡ് ബോഡിയുടെ പിന്നാലെ ആണ്….
വിളിച്ചപ്പോൾ എത്താറായെന്ന് പറഞ്ഞതുകൊണ്ട് കറികളും ചോറുമെല്ലാം വിളമ്പി ഹാളിൽ മൂടിവെച്ചു ഫിദ…..സിറൗട്ടിലേക്കിറങ്ങി…..പുളിയുടെ പാത്രത്തിൽ നിന്നും പുളിയുടെ പൾപ് അല്പം തോണ്ടി നിലക്കുഞ്ഞിന്റെ നാവിൽ വച്ചുകൊടുത്തു…..നുണഞ്ഞുകൊണ്ട് മുഖം ചുളിക്കുന്ന കുഞ്ഞിപ്പെണ്ണിനെ കണ്ടതും പൊട്ടിച്ചിരിച്ചു അമ്മച്ചിം ഫിദയും…..
അവരിരുവരെയും മാറിമാറി നോക്കി കുഞ്ഞി ചുണ്ടു വിതുമ്പൻ തുടങ്ങിയതും അമ്മച്ചിയവളെ വാരി എടുത്തു മുത്തം കൊടുത്തു…….
“കൊച്ചിനെ കളിപ്പിക്കുന്നോടി….അമ്പ കിട്ടും” എന്നും പറഞ്ഞു ഫിദയുടെ നേരെ കയ്യൊങ്ങി സമാധാനിപ്പിച്ചെടുത്തു…..
അച്ഛയുടെ ബുള്ളറ്റിന്റെ സൗണ്ട് കേട്ടതും കയ്യിലിരുന്ന് കുതറിതുടങ്ങി കുഞ്ഞില…….
അവനെ കണ്ടപാടെ കലപില ഒച്ചയുണ്ടാക്കി അവന്റെ നേരെ കൈ നീട്ടി ചാടി……
“അച്ചേടെ പൊന്നേ……ന്നാന്നേ…..വല്യമ്മച്ചിന്റെ കൂടെ കച്ചുവാനോന്നേ…..” കൊഞ്ചിച്ചും കൊണ്ടവൻ അകത്തേക്ക് കയറി…..
“അച്ചേടെ കുഞ്ഞില അം കൈച്ചോ…….കുഞ്ഞികുമ്പ നിറച്ചോന്നേ……”
വാഷ് ബേസിനു മുന്നിൽ നിന്നു കൈ കഴുകി തുപ്പൽ ഒലിച്ചിരുന്ന കുഞ്ഞിന്റെ മുഖവും കഴുകിച്ചുകൊണ്ടവൻ ഡൈനിങ് ടേബിളിന് അടുത്തേക്ക് വന്നു…..
“ആ പിന്നേ…..ഒരു ചെമ്പു മൊത്തോം കഴിച്ചല്ലോ…..ഞാനിവിടെ ഒരു സ്പൂൺ കുറുക്കുമായി പുറകെ നടക്കാൻ തുടങ്ങീട്ട് നേരം കുറെ ആയി…..”