ഈശ്വരാ ഒട്ടു ആരോഗ്യം ഇല്ലാത്ത ഉണങ്ങിയ വാഴപ്പിണ്ടി പോലൊരുത്താനാവണെ..ആയുധങ്ങളൊന്നുമുണ്ടാകല്ലേ.. ഒരടിയും വാങ്ങി ഒരു പ്രേശ്നത്തിനും നിൽക്കാതെ സ്നേഹത്തോടെ തിരിച്ചു പോണേ…..!
വല്ലാതെ സ്ലോ ആയി പോയ ഞാൻ ബാൽകാണിയുട വ്യൂവിൽ എത്തിയപ്പോൾ വീണ്ടും സ്പീഡ് കൂട്ടേണ്ടി വന്നു.അങ്ങോട്ട് കൂടുതലടുക്കുമ്പോൾ എനിയ്ക്ക് പേടിയൊന്നും തോന്നിയില്ലെങ്കിലും മനസ്സ് വല്ലാതെ കിടന്ന് പിടച്ചു. പാവം….!
ആ നാറിയുടെ ശബ്ദം കൂടുതൽ അടുത്ത് വന്നു. മൈരൻ ലൈറ്റ് ഓഫാക്കിയത് കണ്ടെങ്കിലും തിരിച്ചു പൊയ്ക്കൂടേ…..!
ഇപ്പൊ എനിയ്ക്ക് അയാളെ കാണാം. മാവിൻ ചുവട്ടിലെ ഇരുട്ടിൽ മതിലിൽ കൈ കുത്തി നിന്ന് കൊണ്ട് ആടികൊണ്ടിരിക്കുകയാണ്….!
എന്റെയുള്ളിൽ ഒരാർപ്പുവിളി ഉയർന്നു പൊങ്ങി. യെസ് പുകയിലച്ചുള്ളി പോലൊരുത്തനാണ്. ഒറ്റയടിക്ക് വീഴും. ദൈവമേ നീ എത്ര വലിയവനാണ്.ഒട്ടും പേടിയില്ലാതിരുന്നിട്ടു പോലും ഞാൻ ദൈവത്തെ ഓർത്തു…..!
“ഡാ”..!!!!
ഒരലർച്ചയോടെ പാഞ്ഞു ചെന്ന് ആ കരണം നോക്കി തന്നെ പോളപ്പനോരെണ്ണം അങ്ങ് കൊടുത്തു്.നിലതെറ്റി അയാൾ വീഴുന്നതിനു മുന്നേ ഒരു ചവിട്ടും ഒറ്റ തൊഴിയുമായിരുന്നു….!
“കണ്ണാ വേണ്ടാ”..!!!!
നിലവിളി പോലൊരു ശബ്ദം പിന്നിൽ കേട്ടപ്പോൾ ഞാൻ തിരിഞ് നോക്കി. മേമ..!!എനിയ്ക്കാവേശം നെറുകയിലെത്തി. അവരെന്റെ പ്രകടനം കണ്ട് കഴിഞ്ഞിരിയ്ക്കുന്നു.. വൗ…!!
മേമ കേൾക്കെ രണ്ട് പഞ്ച് ഡയലോഗ് കൂടെ പറഞ്ഞേക്കാമെന്നു കരുതി ആവേശത്തോടെ തിരിഞ് നോക്കിയ ഞാൻ ചെറുതായൊന്നു നടുങ്ങി.. മേമയുടെ കയ്യിലിരുന്ന ടോർച്ചിന്റെ വെളിച്ചത്തിൽ പാമ്പ് ഗുളിക കത്തിച്ച പോലെ ആടിയാടി എണീറ്റു വരുന്ന അയാളെ കണ്ട എന്റെ തലയിൽ നിന്നും ആയിരത്തി അഞ്ഞൂറ് കിളികൾ ഒന്നിച്ചു പറന്നു പോയി….!