______________________
അടുത്ത ദിവസം….
നാളെ മുതലേ ജോലിക്കുകയറുന്നുള്ളുവെന്ന് തീരുമാനിച്ച അനീഷ് ഉറക്കമെഴുനേൽക്കുമ്പോൾ സമയം ഏതാണ്ട് ഒന്പതുമണിയോട് അടുത്തിരുന്നു….
പുതപ്പിനിടയിൽ കൂടി അരിച്ചുകയറുന്ന തണുപ്പിൽ ഉറക്കം നഷ്ട്ടപെട്ടു ബെഡിൽ നിന്നെഴുനേറ്റ അവൻ കട്ടൻചായ കുടിക്കാമെന്നും കരുതിയാണ് അടുക്കളയിലേക്ക് കയറിയത്. അപ്പോഴാണ് താഴെ മുറ്റമടിക്കുന്ന ശബ്ദം കാതിലേക്ക് പാഞ്ഞെത്തിയത്.
മുകളിലെ ജനലിൽകൂടി അനീഷിന്റെ കണ്ണുകൾ താഴേക്ക് പതിച്ചു…….
ഇപ്പഴും ഈ കാടിനുനടുവിൽ ഇരുട്ടുംമഞ്ഞുംമൂടിയ അന്തരീക്ഷം ആണെങ്കിലും താഴെനിന്ന് മുറ്റമടിക്കുന്നത് നജ്മതാത്താ ആണെന്ന് അനീഷിന് മനസിലായി.
പിന്നെ, ഇന്നും ഇന്നലെയും തുടങ്ങിയത് അല്ലല്ലോ താത്തായെ കാണാൻ…..
കുറച്ചു നാളുകൾ മുൻപുവരെയും ഈ എസ്റ്റേറ്റിലെ കാര്യങ്ങൾ എല്ലാം വളരെ സ്മൂത്തായി മുന്നോട്ടുകൊണ്ടുപോയിരുന്നത് അനീഷിന്റെ ഒരേയൊരു മാമൻ ചന്ദ്രൻ ആയിരുന്നു. ആ വഴിയാണ് അനീഷും ഇവിടേയ്ക്ക് ജോലിക്കുവരുന്നത്. ഈ കാണുന്ന റബ്ബറും ഏലവും കുരുമുളകുമൊക്കെ ഇവിടുത്തെ പ്രമാണി കബീറിക്കയുടെ ആണ്.
ചെറുപ്പകാലത്തു ജോലിയും കൂലിയും ഇല്ലാതെ നാട്ടിൽ അലഞ്ഞുതിരിഞ്ഞപ്പോൾ ചന്ദ്രനും കബീറും കൂടി കൊല്ലത്തുനിന്ന് വണ്ടികേറിയതാണ് ഹൈറേഞ്ചിലേക്ക്……
രക്ഷപ്പെടാതെ നാട്ടിലേക്കൊരു തിരിച്ചുപോക്കില്ലെന്നു ഉറപ്പിച്ച രണ്ടുപേരും ഒരുപാടു ജോലികൾ ചെയ്‌തെങ്കിലും ഒന്നും അങ്ങോടു ഗുണപ്പെട്ടില്ലെന്നു പറയുന്നതാവും ശരി.
അങ്ങനെ പലജോലികളും ചെയ്തു അവസാനം എത്തിപ്പെട്ടതായിരുന്നു അബ്ദുള്ളകുട്ടി ഹാജ്യാരുടെ എസ്റ്റേറ്റിൽ…. അങ്ങനെയാണ് ചന്ദ്രനും കബീറിനും ഒരു സ്ഥിരം ജോലിയാവുന്നത്. വേഗം തന്നെ അവർ ഹാജ്യാരുടെ മനംകവർന്നു.