വീണ്ടും യാത്ര ടൗണിലേക്ക്. കുറച്ച് ചെന്നപ്പോൾ, നിറയെ ആളുകൾ ഇരിക്കുന്ന ഒരു ഹാൾ ശ്രദ്ധയിൽപെട്ടു. ചിലവഴിക്കാൻ കുറച്ച് സമയം ഉള്ളതുകൊണ്ട്, ബൈക്ക് അരികിൽ നിർത്തി, ഹാളിൽ ഇരുന്നു.
വെളിച്ചം അണഞ്ഞു. അരികിലെ ആളിനോട് നാടകം ഏതെന്ന് ചോദിച്ചപ്പോൾ, ആലപ്പി തിയറ്ററിൻ്റെ “കണ്ണ്” എന്ന് മറുപടി ലഭിച്ചു. ആസ്വാദനത്തിന് പകരം സമയം കൊല്ലുക എന്നത് മനസ്സിൽ ഉള്ളതുകൊണ്ട്, നാടകത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയില്ല. ഇൻ്റർവെൽ ആയപ്പോൾ, രവി എഴുന്നേറ്റ് പുറത്തേക്കിറങ്ങി. ഒരു കട്ടൻ അകത്താക്കി, നേരത്തെ കണ്ടുവച്ച വീട്ടിലേക്ക് വണ്ടി വിട്ടു.
ഇരുട്ടിൻ്റെ മറവിൽ ബൈക്ക് വച്ച്, മെല്ലെ മരത്തിൻ്റെ ഗെയ്റ്റ് തുറന്ന് തെല്ല് നേരം നിന്നു. പട്ടിയുടെ മുരൾച്ച ഇല്ലെന്ന് ഉറപ്പ് വരുത്തി, പതിവിന് വിപരീതമായി പിൻവാതിൽ ശബ്ദമില്ലാതെ, തകരാതെ, തിക്കിത്തുറന്ന് അകത്ത് കയറി.
പാദചലനം നിയന്ത്രിച്ച്, കൈയ്യിലുള്ള ടോർച്ചിൻ്റെ ചെറുവെട്ടത്തിൽ പ്രധാന അലമാരയെ തപ്പി രവി നീങ്ങി. തൊട്ടപ്പുറത്തെ മുറിയിൽനിന്നും കൂർക്കം വലി ഉയരുന്നു. കേട്ടിട്ട്, പ്രായം കൂടിയ ആളെന്ന് ബോധ്യമായി. ചാരിയ ജനൽ തുറന്ന് അകത്തെ സെറ്റപ്പ് വിലയിരുത്തി. ഗുണം ഇല്ലെന്ന് മനസ്സിലാക്കിയ രവി തൊട്ടടുത്ത മുറിയിലേക്ക് നടന്നു.
അടച്ചിട്ട കതക് മെല്ലെ തള്ളിയതും, അത് തുറന്നു. അകത്ത് കയറി, സൂക്ഷ്മ പരിശോധന നടത്തിയ രവിക്ക്, കട്ടിലിൽ പൂർണ്ണ നഗ്നയായി കിടക്കുന്ന സ്ത്രീയുടെ ശ്വാസോച്ഛ്വാസം തിരിച്ചറിഞ്ഞു. മുറിയും കട്ടിലും കണ്ടിട്ട്, ഇവർ ഒരു വേലക്കാരിയവാനേ തരമുള്ളൂ എന്ന് തോന്നി.