“ആരാ….” മുറ്റത്തുനിന്നും ഒരു പുരുഷശബ്ദം.
“ഞാൻ… പിന്നെ… രോഗിയെ നോക്കാനായി വരാൻ പറഞ്ഞിരുന്നു…” രവി കൈയ്യിൽ കരുതിയ ബാഗ് നിലത്ത് വച്ചു.
“ആരാ രാഘവാ അപ്പുറത്ത്…” അകത്തുനിന്നും പതിഞ്ഞ ഒരു സ്ത്രീശബ്ദം.
“വല്യംപുരാനെ നോക്കാൻ എന്നാ പറഞ്ഞത്..” രാഘവൻ അകത്തേക്ക് നോക്കി പറഞ്ഞു.
“അകത്തേക്ക് വരാൻ പറയൂ…” വീണ്ടും അശരീരി.
“ചെല്ലാൻ പറഞ്ഞു…” രാഘവൻ അകത്തേക്ക് കൈചൂണ്ടി.
ചവിട്ട്പടിക്കരികിൽ വച്ചിരുന്ന മൊന്തയിൽനിന്നും വെള്ളമെടുത്ത് മുഖവും കാലും കഴുകി, മുണ്ടിൻ്റെ കോന്തലകൊണ്ട് മുഖം തുടച്ച്, ബാഗുമായി രവി അകത്തേക്ക് കടന്നു.
“നേരെ വലത്തോട്ട് തിരിഞ്ഞ്, അറ്റത്തുള്ള മുറിയിലേക്ക് ചെന്നോളൂ… അവിടെ ആളുണ്ട്..” നേർത്ത ശബ്ദത്തിൽ വീണ്ടും അശരീരി. അതിൻ പ്രകാരം രവി മുറിയിലേക്ക് നടന്നു.
“രവിയല്ലേ….” അരികിലെ മുറിയിൽനിന്നും ഒരു കിളിനാദം. രവി ബ്രേക്കിട്ടപോലെ നിന്നു. ഇതാരാ എന്നെ പേരെടുത്ത് വിളിക്കാൻ ഇവിടെ ഒരാൾ? ശബ്ദം കേട്ട മുറിയിലേക്ക് രവി നടന്നടുത്ത് അകത്തേക്ക് തലയിട്ടു. ഒറ്റമുണ്ടും ബ്ലൗസും ധരിച്ച് ഒരു അപ്സരസ്സിനെ വെല്ലുന്ന രൂപത്തെ, ജനൽവെളിച്ചത്തിൽ രവി കണ്ടു. സമൃദ്ധമായ കേശഭാരം കോതിഒതുക്കുന്ന ഒരു നിറചരക്ക്! നിലവിളക്ക്!!
“മായ ആളെ വിട്ടിരുന്നു… വരുന്ന ആളിനെക്കുറിച്ച് പറഞ്ഞിരുന്നു… സ്വജനമാണ് എന്നറിഞ്ഞപ്പോൾ സന്തോഷായി…” അവർ രവിക്ക് മുഖം തിരിഞ്ഞ്, മാറിടം മൂടി നിന്നിരുന്ന മുടിയെ പിന്നിലേക്കിട്ട് പറഞ്ഞു. എന്തൊരു നീളം ആ മുടിക്ക്.