“അതുമ്മാ …അവനെപ്പോഴും ..നാവെടുത്താൽ പെണ്ണുങ്ങളെപ്പറ്റിയെ പറയുവൊള്ളൂ!”
തൃശൂർ പൂരം പ്രതീക്ഷിച്ചിരുന്ന അഫ്രീൻ ഒരു “പൊട്ടാസ്” പൊട്ടുന്ന ശബ്ദം കേട്ട് മകനെ മിഴിച്ചുനോക്കി.
“പിന്നെ നിന്റെ ഈ പ്രായത്തിൽ പിന്നെ ബിസ്മില്ലാഹി ഉർ റഹ്‌മാനുർ റഹിം ഒക്കെയാണോ ചൊല്ലുന്നേ? അത് കൊള്ളാം! അതിന് ഇരുപത്തിനാലു മണിക്കൂറും പെമ്പിള്ളേരെ പറ്റിയൊന്നും അല്ലല്ലോ ആണോ?”
“എന്റുമ്മാ അതല്ല!”
ഫർഹാനിൽ അസഹീനത കൂടി.
“ഇങ്ങളെ ഞാൻ എങ്ങനെയാ ഒന്നു പറഞ്ഞ് മനസ്സിലാക്കുന്നേ!”
“മലയാളത്തി പറഞ്ഞ മതി!”
അഫ്രീനും ശബ്ദമുയർത്തി.
“ഉമ്മാ അവൻ ശരിക്കും പെണ്ണുപിടിയനാ!”
അത് കേട്ടപ്പോൾ ശരിക്കും അഫ്രീൻറെ കണ്ണുകൾ മിഴിഞ്ഞു.
“നീ എന്താ പറഞ്ഞെ?”
അവൾ ചോദിച്ചു.
“കണ്ടോ! കണ്ടോ!”
അവൻ അഫ്രീൻറെ നേരെ വിരൽ ചൂണ്ടി.
“ഉമ്മ ഞെട്ടീല്ലേ? ഉമ്മാ ശരിക്കും ഞെട്ടീല്ലേ! അതാ പറഞ്ഞെ ഒരു മകന് സ്വന്തം ഉമ്മയോട് പറയാൻ പറ്റുന്ന വിഷയമല്ല ഇത്!”
അഫ്രീൻ അൽപ്പ നേരം ആലോചിച്ചു.
“അവൻ ക്ലാസ്സ് കട്ട് ചെയ്ത് പുറത്ത് പോകുമോ? കൂടെ പഠിക്കുന്ന പെണ്ണുങ്ങടെ കൂടെ സിനിമയ്‌ക്കൊക്കെ?”
അവൾ ചോദിച്ചു.
“അത് മാത്രമല്ല ഉമ്മ!”