അയാൾ തുടർന്നു.. മൈക്കിളിനെ മറക്ക മുടിയുമാ.. അവരെ പറ്റി നിനക്കാത്ത നാളില്ലൈ…
അഞ്ചു മിനിട്ടുകൊണ്ട് തങ്ങൾ വന്ന കാര്യവും അവസ്ഥയുമെല്ലാം റോയി വേലു നായ്ക്കരോട് പറഞ്ഞു…
നാലുവർഷം മുൻപ് ഇവിടെ അൻപത് ഏക്കർ സ്ഥലം ഒറ്റിക്ക് എടുത്ത് കരിമ്പു കൃഷി ചെയ്യാൻ മൈക്കിൾ പ്ലാനിട്ടിരുന്നു..
പത്തു വർഷം കൃഷി ചെയ്യാം.. കാലാവധി തീരുമ്പോൾ അൻപത് ലക്ഷം തിരിച്ചു കൊടുക്കുമ്പോൾ സ്ഥലം നായ്ക്കർക്ക് തിരികെ നൽകും.. ഇതായിരുന്നു കരാർ..
ഒരു ദിവസം വന്ന് മുപ്പതു ലക്ഷം തന്നിട്ട് അടുത്ത വരവിനു ബാക്കി തുക നൽകാമെന്നു പറഞ്ഞിട്ട് പോയതാണ്..
പിന്നെ ആളെ കണ്ടിട്ടില്ല.. കരാർ ബാക്കി തുക നൽകിയിട്ട് എഴുതാം എന്ന് പറഞ്ഞത് കൊണ്ട് മൈക്കിളിന്റെ അഡ്ഡ്രസ്സോ മറ്റ് വിവരങ്ങളൊ. എന്റെ കൈയിൽ ഇല്ലായിരുന്നു…
കേരളത്തിലുള്ള ചില പരിചയക്കാരോട് മൈക്കിൾ എന്നപേരുള്ള ആരെയെങ്കിലും അറിയുമോ എന്ന് ആദ്യമൊക്കെ അന്വേഷിച്ചിരുന്നു.. പിന്നെ അതങ്ങു വിട്ടു.. എങ്കിലും ഇത്രയും പണം തന്ന ആളെകുറിച്ച് ഇടക്കൊക്കെ ഓർക്കും..
മൈക്കിൾ മരിച്ചുപോയി എന്നും ഭാര്യയും രണ്ടു പെൺകുട്ടികളും ഇപ്പോൾ കഷ്ട്ടത്തിലാണ് എന്നും റോയി നായ്ക്കരെ പറഞ്ഞു മനസിലാക്കി…
ശരി തമ്പി.. എനിക്ക് അവരുടെ പണം വേണ്ടാ.. നിങ്ങൾ പോകുമ്പോൾ ഒരു നാലു നാൾ കഴിഞ്ഞുള്ള തീയതി വെച്ച് ചെക്ക് തരാം.. നാട്ടിലെ ബാങ്കിൽ കൊടുത്തു മാറ്റിക്കോ…
നായ്ക്കരുടെ വാക്കുകൾ ദൈവത്തിന്റെ വാക്കുകൾ പോലെ ശോഭനക്ക് തോന്നി…
വയറു നിറയെ ഭക്ഷണവും കഴിപ്പിച്ചിട്ടാണ് നായ്ക്കർ അവരെ പറഞ്ഞു വിട്ടത്…
തിരികെ വരുമ്പോൾ സ്നേഹവും നന്ദിയും റോയിയോട് എങ്ങിനെ പ്രകടിപ്പിക്കണം എന്നോർത്ത് ശോഭന കുഴങ്ങി….
വേലു നായ്ക്കർ വാക്ക് പാലിച്ചു… നാലാം ദിവസം ബാങ്കിൽ പോയി ചെക്ക് മാറി.. ശോഭനയുടെ പേരിൽ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്ത് പണം ആ അക്കൗണ്ടിൽ ഇട്ടു…
റോയി വന്ന് ഒരാഴ്ച കഴിഞ്ഞ ഒരു ദിവസം ലുയിസിന്റെ ജീപ്പ് ഗെയ്റ്റ് കടന്ന് മുറ്റത്തു വന്നു നിന്നു…
അയാളുടെ ശിങ്കിടികൾ ആരോ രണ്ടു പേര് ജീപ്പിൽ ഇരിപ്പുണ്ട്..
ശബ്ദം കേട്ട് വെളിയിൽ ഇറങ്ങി വന്ന ശോഭനോയോട് അയാൾ പറഞ്ഞു..