“സാർ കുളികഴിഞ്ഞ് വന്നോ. സാറിന് ചായ കൊണ്ടുവരട്ടെ…? ” ഫരി ചോദിച്ചു.
” ആയില്ല അവൾ വരട്ടെ. വന്നിട്ട് ഒരുമിച്ച് കഴിക്കാം. ” ഞാൻ പറഞ്ഞു.
” സാറേ. കാറിൽ മധുരപേട ഉണ്ടായിരുന്നു. അവിടെ വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ട് വന്നത്. . അത് എടുത്തോട്ടെ…? ” ഫരി ചോദിച്ചു.
” ഉം.” അങ്ങനെ മൂളിയ ശേഷം ഞാൻ പറഞ്ഞു.
” കാറിന്റെ താക്കോൽ മുകളിലെ റൂമിൽ ഉണ്ട് പോയിട്ട് എടുത്തോ.”
ഫരി മുകളിലേക്ക് പോയപ്പോൾ അവിടേക്ക് വന്ന ഇന്ദു എന്നിട്ട് പറഞ്ഞു..
“കിച്ചൂ. കിച്ചൂന് ചപ്പാത്തി എടുത്തു വെക്കട്ടെ…? കിച്ചുവിന് ചപ്പാത്തി ഒരുപാട് ഇഷ്ടമായിരുന്നല്ലോ..? കിച്ചുവിന്റെ ഇഷ്ടങ്ങളും രുചിയും ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്.”
എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല.
കിച്ചുവിന്റെ ഇഷ്ട്ടം ഓർമ്മയുണ്ട് പോലും. എന്നിട്ടാണോ അന്ന് എന്നോട്….. ഇല്ല ഞാൻ ഒന്നും പറയുന്നില്ല.
പഴയ കിച്ചു ഇപ്പോൾ ഇല്ല. ആ കിച്ചു എന്നേ മരിച്ചു. അല്ല. എല്ലാവരും ചേർന്ന് കൊന്നു. ഇങ്ങനെ പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു. എന്നാൽ എന്തോ അപ്പോൾ അങ്ങനെ പറയാൻ തോന്നിയില്ല.
” പ്ലീസ് കിച്ചു. എന്നോടൊന്നു മിണ്ടാമോ.. . ഇത് എനിക്ക് സഹിക്കുന്നില്ല. കിച്ചുവിനോട് ഞാനൊരു തെറ്റും ചെയ്തിട്ടില്ല. പലരും പറയുന്ന പോലെ ഒന്നും ഞാൻ ചെയ്തിട്ടില്ല. എല്ലാം കിച്ചുവിന്റെ തെറ്റിദ്ധാരണയാണ് . കിച്ചുവിനെ ഒന്ന് കാണാൻ, ഒന്നു മിണ്ടാൻ ഞാനെത്ര കൊതിച്ചിരുന്നു എന്നോ.. ” ഇന്ദു വീണ്ടും പറഞ്ഞു. ഇന്ദുവിന്റെ കണ്ണ് നിറഞ്ഞിരുന്നു. ഇന്ദു കണ്ണ് നീർ തുടച്ചു.