മരുപ്പച്ച 3 [പ്രസാദ്]

Posted by

“സാറേ, മോന്‍ ഇവിടെ ഉണ്ടെന്നറിഞ്ഞാണു ഞങ്ങള്‍ വന്നത്. ഞങ്ങള്‍ക്ക് അയാളുടെ ഒരു സഹായം വേണം.”

“എന്ത് സഹായം?”

“അത്…. എന്‍റെ മോള്‍ക്ക്, ഇവിടുത്തെ മോന്‍ ജോലി ചെയ്യുന്ന ഓഫീസില്‍ ജോലി കിട്ടി. അടുത്തമാസം ഒന്നിന് അവിടെ റിപ്പോര്‍ട്ട് ചെയ്യണം.”

“അത് നന്നായി. ഞാന്‍ മോനെ വിളിക്കാം.”

അങ്ങനെ അയാള്‍ അവിടെ ഇരുന്നുകൊണ്ട് തന്നെ അവനെ വിളിച്ചു… അവന്‍ വിളിയും കേട്ടു.

“മോനേ, നിന്നെക്കാണാന്‍ ഇവിടെ ഒരാള്‍ വന്നിരിക്കുന്നു. നീ ഒന്ന് ഇങ്ങോട്ട് വാ….”

“ദാ വരുന്നച്ഛാ.”

അത് പറഞ്ഞുകൊണ്ട് അയാള്‍ താഴേയ്ക്ക് ഇറങ്ങി വന്നു.

അത് കണ്ട ടീച്ചര്‍ അവനോടു സംസാരിച്ചു….

“മോന് ഞങ്ങളെ അറിയാമോ?”

“അതെന്താ വത്സല ടീച്ചറിനെ അറിയാത്തത്….. മുമ്പ് അമ്മയുടെ കൂടെ ഇവിടെ വന്നു കണ്ടിട്ടുണ്ട്…”

“ഇത് എന്‍റെ മോളാണ്. പേര് അഹല്യ. ഇവള്‍ക്ക് കാമ്പസ് സെലക്ഷനില്‍ നിങ്ങളുടെ കമ്പനിയില്‍ ജോലി കിട്ടിയിട്ടുണ്ട്….

“എനിക്കറിയാം ഇയാളെ. എന്‍റെ ജൂനിയറായി കോളേജില്‍ ഉണ്ടായിരുന്നല്ലോ. ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ്റ് ആയിരുന്നതുകൊണ്ട് അറിയാം.”

“മോനേ, ഇവള്‍ക്ക് നിങ്ങളുടെ കമ്പനിയില്‍ സെലക്ഷന്‍ ആയി. അടുത്ത ഒന്നിനു അവിടെ ജോയിന്‍ ചെയ്യണം. കഴിഞ്ഞ ദിവസമാണ് കാള്‍ ലറ്റര്‍ കിട്ടിയത്. അവിടെ ദേവേട്ടന്(ദേവദാസ്) നല്ല സുഖമില്ല അത്രയും ദൂരം സഞ്ചരിക്കാന്‍. പിന്നെ ഇളയ മോനാണ് ഉള്ളത് അവനു അതൊന്നും അറിയില്ല. അതുകൊണ്ട് മോന്‍ പറ്റുമെങ്കില്‍ അവളെ ഒന്ന് കൂട്ടിക്കൊണ്ടുപോയി വേണ്ട സഹായം ചെയ്തു കൊടുക്കണം.”

“ആന്റീ, ഞാന്‍ രണ്ടു ദിവസം കഴിഞ്ഞു പോകും. പിന്നെ അടുത്ത മാസമേ തിരികെ വരൂ….”

അത് കേട്ട അവന്‍റെ അച്ഛന്‍ തടസ്സം പറഞ്ഞു….. “മോനേ ഇങ്ങനെ ഒരു സാഹചര്യമല്ലേ… നീ പോയിട്ട്, ഒന്നാം തീയതിക്ക് മുന്നേ വന്നു മോളെകൂടി കൂട്ടി പോയാല്‍ മതി.”

“ശരി അച്ഛാ…. ഒന്നാം തീയതി ബുധനാഴ്ച അല്ലേ. ഞാന്‍ ശനിയാഴ്ച രാവിലെ വന്നിട്ട്, ഞായറാഴ്ച വൈകിട്ടലത്തെ വണ്ടിയില്‍ പോകാം. തിങ്കളും, ചൊവ്വയും അവിടെ വെറുതേ നില്‍ക്കണം. അല്ലെങ്കില്‍ വേണമെങ്കില്‍ കമ്പനിയില്‍ വന്നു വെറുതേ എല്ലാം കണ്ടു പരിചയപ്പെടാം.”

“അത് മതി മോനേ…. അവളുടെ അമ്മ പറഞ്ഞു.”

Leave a Reply

Your email address will not be published. Required fields are marked *