ഒരു അന്യപുരുഷന്റെ ഒപ്പം തന്റെ മകളേ തനിച്ചാക്കി വാതിലും അടച്ച് പോവുക എന്നുവച്ചാൽ.എത്രമാത്രം വിശ്വാസമുണ്ടാവും അവർക്ക് ആമിയേ…
അവർ പോയി കഴിഞ്ഞതും ഞാൻ ആമിയേ നോക്കി…
ആമി ആ പാത്രത്തിൽ നിന്നും ഒരു ആപ്പിൾ കഷ്ണം എടുത്തു എന്റെ നേരെ നീട്ടി.
കഴിക്കണോ വേണ്ടയോ എന്നൊന്നു ആലോചിച്ചെങ്കിലും, അവളുടെ ആ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ നിരസിക്കാൻ തോന്നിയില്ല.
ഞാൻ കൈ നീട്ടി വാങ്ങാൻ തുനിഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. പകരം, അവൾ തന്നെ അത് എന്റെ വായലേക്ക് വെച്ചു തന്നു.
അവളുടെ വിരലുകൾ എന്റെ ചുണ്ടിൽ സ്പർശിച്ചപ്പോൾ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. ആ മുറിയിലെ തണുപ്പിലും എനിക്ക് വിയർക്കുന്നത് പോലെ തോന്നി.
ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല… എന്റെ നിയന്ത്രണം കൈവിട്ടു പോകുമോ എന്നൊരു ഭയം എന്നെ പിടികൂടി. ആമിയുടെ സാമീപ്യവും ഈ മുറിയുടെ ഏകാന്തതയും എന്നെ വല്ലാതെ
തളർത്തുന്നുണ്ട്.
“ആമീ… ഞാൻ… ഞാൻ ഇറങ്ങട്ടെ…?”
പകുതി കഴിച്ച ആപ്പിൾ വിഴുങ്ങിക്കൊണ്ട് ഞാൻ അവളോട് ചോദിച്ചു…
”അയ്യോ… അപ്പോഴേക്കും പോവാനായോ? കുറച്ചു നേരം കൂടി ഇരിക്ക് ദേവാ…”
അവൾ കൊഞ്ചലോടെ എന്റെ കൈയിൽ പിടിച്ചു.
”വേണ്ട ആമി, നേരം വൈകി… എനിക്ക് പോവണം.”
എന്റെ സ്വരത്തിലെ ഗൗരവം കൊണ്ടാവാം, അവൾ പിന്നെ നിർബന്ധിച്ചില്ല. പക്ഷെ അവളുടെ മുഖം മങ്ങുന്നത് എനിക്ക് കാണാമായിരുന്നു.
”ശരി, സമ്മതിച്ചു. പക്ഷെ പോവുന്നതിന് മുൻപ് ആ മുറിവ് ഒന്നുകൂടി നോക്കണം. മരുന്ന് വെച്ചിട്ടേ വിടൂ…”