ഇത്രയും കാലം താൻ കണ്ടുശീലിച്ച മനുഷ്യരിൽ നിന്നൊക്കെ അയാൾ എത്രയോ വ്യത്യസ്തനാണ് അയാൾ ഒരു ഭീകര രൂപം തന്നെ. ഭയത്തിന്റെ ഒരു മിന്നൽ ഇന്ദുവിന്റെ നട്ടെല്ലിലൂടെ അരിച്ചു കയറി.
ഫോണിൽ നിന്നും കണ്ണെടുക്കാതെ അഭി ചോദിച്ചു..
”എന്താ ഇന്ദു, വണ്ടി നിർത്തിയത്? എത്തിയോ?”
ഇന്ദു ഒന്നും മിണ്ടിയില്ല. അവളുടെ കണ്ണുകൾ പുറത്ത് കാത്തുനിൽക്കുന്ന ആ രൂപത്തിലായിരുന്നു. മുത്തു മെല്ലെ കാറിനടുത്തേക്ക് നടന്നു. അയാളുടെ ഓരോ ചുവടും മണ്ണിൽ നിന്നും പൊടി ഉയർത്തുന്നുണ്ടായിരിന്നു .
“ഠപ്പ് ഠപ്പ്”
കാറിന്റെ ചില്ലിൽ അയാൾ മെല്ലെ തട്ടി. ഇന്ദു വിറയ്ക്കുന്ന കൈകളോടെ ഗ്ലാസ് താഴ്ത്തി.
അയാൾ ഒന്ന് കുനിഞ്ഞു ഉള്ളിലേക്ക് നോക്കി. ചുവന്ന കണ്ണുകൾ ഇന്ദു വിനെ കണ്ടതും ഒന്ന് വിടർന്നു….
”അമ്മാ… മുത്തുവാണെ…ഇന്ദു മേടം അല്ലെ?, “
“അതെ”
“ അമ്മ വിളിച്ചിരുന്നു…”
അയാളുടെ ശബ്ദ തൃവ്രത അവളെ ഞെട്ടിച്ചു…
.
”അതെ… എവിടെയാ തോട്ടം?”
അയാളുടെ നോട്ടവും രൂപവും കണ്ട് പേടിച്ചുകൊണ്ട് ശബ്ദം പുറത്തേക്ക് വരാൻ പാടുപെട്ടുകൊണ്ട് ഇന്ദു ചോദിച്ചു.
”തോട്ടം ഇനിയും ഉള്ളിലേക്കാണ്. കാട് പിടിച്ച വഴിയാ, മേടത്തിന് ഒറ്റയ്ക്ക് കണ്ടുപിടിക്കാൻ പാടായിരിക്കും. അതാ ഞാൻ ഇവിടെ വന്നൂ നിന്നേ പോകാം നമുക്ക് .”
മറുപടിക്കായി കാത്തുനിൽക്കാതെ പിന്നിലെ ഡോർ വലിച്ചു തുറന്നു മുത്തു പുറകിലെ സീറ്റിലേക്ക് കയറിയിരുന്നതും കാറിനുള്ളിലെ വായുവിൽ ഒരു വൃത്തികെട്ട മണം ഉയർന്നു….
വിയർപ്പിന്റെയും പുകയിലയുടെയും വിർത്തിയില്ലായിമ കലർന്ന വല്ലാത്തൊരു ഗന്ധം ആ ചെറിയ സ്ഥലത്ത് നിറഞ്ഞു.