വർക്ക്ഷോപ്പിന്റെ പിന്നിലെ വിജനമായ മൂലയിൽ, പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയിട്ട നിലയിലായിരുന്നു വിഷ്ണുവിന്റെ കാർ. തകർന്ന ബോഡിയും ചില്ലുകളും ആ രാത്രിയുടെ ഭീകരത ഓർമ്മിപ്പിച്ചു.
വിഷ്ണുവും കിരണും ടോർച്ച് വെളിച്ചത്തിൽ കാറിനടിയിലേക്ക് പരിശോധന തുടങ്ങി.
”വിഷ്ണൂ… ആ ഭിക്ഷക്കാരൻ പറഞ്ഞത് നീ ഓർക്കുന്നുണ്ടോ? ഒരു വലിയ മനുഷ്യൻ അവളെ അവളെ പിടിച്ചു എന്ന്. അങ്ങനെയെങ്കിൽ ആ ആക്സിഡന്റ് വെറുമൊരു യാദൃശ്ചികത ആയിരിക്കില്ല അത് അയാൾ തന്നെ ഉണ്ടാക്കിയതാകും.”
കിരൺ കാറിനടിയിലെ കേബിളുകൾ പരിശോധിച്ചുകൊണ്ട് പറഞ്ഞു.
വിഷ്ണു ഒന്നും മിണ്ടിയില്ല. അവന്റെ മനസ്സ് ആ പഴയ ഫ്ലാറ്റിലെ മുറിയിലായിരുന്നു അ മുറിയിൽ തന്റെ പ്രിയ തമക്ക് അ ഭികരനിൽ നിന്നും എന്തൊക്കെ അനീഷ്‌ഠമായിരിക്കും ഉണ്ടായിരിക്കുക അവന്റെ മനസ്സ് വെമ്പി .
പെട്ടെന്ന് കിരണിന്റെ ടോർച്ച് വെട്ടം ഒരിടത്ത് ഉറച്ചുനിന്നു.
“വിഷ്ണൂ… ഇങ്ങോട്ട് നോക്ക്!”
”എന്താടാ”
“നീ വാ”
വിഷ്ണു കാറിനടിയിലേക്ക് നൂഴ്ന്നിറങ്ങി കിരൺ കാണിച്ച ഭാഗത്തേക്ക് നോക്കി. അവന്റെ ശ്വാസം നിലച്ചുപോയി. കാറിന്റെ ബ്രേക്ക് കേബിൾ പകുതി മുറിഞ്ഞ നിലയിലായിരുന്നു. അത് തേയ്മാനം വന്ന് പൊട്ടിയതല്ല; മൂർച്ചയുള്ള ഏതോ ആയുധം കൊണ്ട് കൃത്യമായി ചെത്തി മുറിച്ചതാണ്.
”ഇത് നോക്ക്… ആരോ ഇത് പകുതി മുറിച്ചു വെച്ചിരിക്കുകയായിരുന്നു. വണ്ടി ഓടി ഒരു നിശ്ചിത വേഗതയിൽ എത്തുമ്പോൾ മാത്രം ഇത് പൂർണ്ണമായും മുറിഞ്ഞുപോകും. ഇത് ആക്സിഡന്റ് അല്ല വിഷ്ണൂ… ഇത് കൊലപാതക ശ്രമമാണ്!”