വിഷ്ണുവിന് ആ രാത്രിയിലെ ഓർമ്മകൾ ഒന്നൊന്നായി തിരികെ വന്നു. താൻ ചോരയൊലിപ്പിച്ച് ഇഴഞ്ഞു കയറിയപ്പോൾ കണ്ട ആ മങ്ങിയ രൂപങ്ങൾ… അന്ന് താൻ കണ്ടത് തന്റെ ഭാര്യയെ മറ്റൊരാൾ അപഹരിക്കുന്നതായിരുന്നു എന്ന് അവൻ ഇപ്പോൾ തിരിച്ചറിയുന്നു.
”കിരൻ …
” വിഷ്ണുവിന്റെ ശബ്ദം വിറച്ചു. “അന്ന് രാത്രി ആ മുറിയിൽ വെച്ച് അയാൾ അവളെ എന്തോ പറഞ്ഞു ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും രഹസ്യം അവളുടെ കാതിൽ പറയുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് അവൾ ഇപ്പോൾ ആ ഹെഡ്‌സെറ്റ് വെച്ച് അയാളുടെ നിർദ്ദേശങ്ങൾ കേൾക്കുന്നത്. എന്നെ രക്ഷിക്കാൻ വേണ്ടിയായിരിക്കും അവൾ ആ പിശാചിന് കീഴടങ്ങിയത് മൈര് !”
കിരൺ വിഷ്ണുവിന്റെ തോളിൽ അമർത്തിപ്പിടിച്ചു.
“നമുക്ക് എല്ലാം ശെരിയാക്കാം വിഷ്ണൂ നീ ഷെമിക്ക് . നക്ഷത്രയുടെ ഈ മാറ്റം അവളുടെ സ്വഭാവം കൊണ്ടല്ല, അവളുടെ നിസ്സഹായാവസ്ഥ കൊണ്ടാണ്. അവളെ നമുക്ക് ആ ചതിയിൽ നിന്ന് രക്ഷിക്കണം നീ നീ ബാക്കി പറ വല്ല തുമ്പോ നമ്മൾക്ക് കിട്ടുവോ എന്ന് നോക്കാം .”
ജാഫർ ഒരു കള്ളച്ചിരിയോടെ തുടർന്നു:
“സത്യം പറഞ്ഞാൽ സാറേ, നിങ്ങൾ അന്ന് ഇഴഞ്ഞ് ആ ഫ്ലാറ്റിലേക്ക് കയറി വന്നപ്പോൾ എനിക്ക് നിങ്ങളോട് വല്ലാത്ത ദേഷ്യമാണ് തോന്നിയത് ഒരു പക്ഷെ ഞനാണ് അയാളുടെ സ്ഥാനത്തെങ്കിൽ കൊന്നേനെ നിങ്ങളെ . അത്രയും നല്ലൊരു ‘സാധനത്തിനെ’ (നക്ഷത്രയെ) അയാൾക്ക് കിട്ടിയിട്ട്, നിങ്ങൾ അവിടെ വന്ന് കളിക്ക് തടസ്സമുണ്ടാക്കിയാൽ അത് വലിയൊരു നഷ്ടമല്ലേ എന്ന് ഞാൻ ചിന്തിച്ചു. അയാൾ ആ പെണ്ണിനെ എന്ത് ചെയ്യുമെന്ന് അറിയാൻ പൂർണ്ണ ആകാംക്ഷയോടെ നിൽക്കുകയായിരുന്നു ഞാൻ. എന്റെ പ്രാർത്ഥന ദൈവം കേട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ… നിങ്ങൾ അകത്തെത്തിയ മുകളിലേക്ക് നോക്കി പാടെ ബോധം കെട്ട് അവിടെ വീണു.”