പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 2
Poimukhangalkkidayi part 2 By അസുരൻ | Previous Part
കഴിഞ്ഞ എപ്പിസോഡിന് കമന്റ് ഇട്ട് പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി. ഇതിൽ ഒരു ലെസ്ബിയൻ ഇന്സസ്റ് പറയുന്നുണ്ട്. അത് കഥയുടെ തുടർച്ചക്ക് അത്യന്താപേഷിതം ആണ് എന്ന എന്റെ തോന്നലിൽ നിന്നാണ്. നിങ്ങൾക്ക് ഇത് ഇഷ്ടപെട്ടാലും ഇല്ലെങ്കിലും കമന്റിൽ അറിയിക്കുക. നിങ്ങളുടെ പ്രതികരണങ്ങൾ ആണ് എന്നെ പോലെ ഉള്ള തുടക്കകാർക്ക് പ്രചോദനം.
മഞ്ജു അന്ന് വൈകുന്നേരം വീട്ടിൽ എത്തി. അവൾ അവളുടെ അച്ഛന്റെ ചേച്ചിയുടെ മകൾ ആയ അനിതയോടൊപ്പം ആയിരുന്നു കഴിഞ്ഞ എട്ട് വർഷമായി താമസം. അവൾക്ക് അന്ന് ഒന്നും ചെയ്യാൻ ഉള്ള മൂഡ് ഉണ്ടായിരുന്നില്ല. അവൾക്ക് മുൻപിൽ എപ്പോഴും ശ്യാമിന്റെ നിഷ്കളങ്ക മുഖം മാത്രം ആയിരുന്നു. അവൻ അപരാധിയോ നിരപരാധിയോ എന്ന് നിർണയിക്കാൻ പറ്റാതെ അവൾ കുഴഞ്ഞു. അനിത ചേച്ചി ഒരു അഡ്വേർടൈസിംഗ് ഫിർമിന്റെ സീനിയർ സ്റ്റാഫിൽ ഒരാൾ ആയിരുന്നു. ചേച്ചിക്ക് ചേച്ചിയുടെ കമ്പനിയുടെ മുംബൈ ഓഫീസിൽ ഒരു വിസിറ്റ് ഉണ്ടായിരുന്നു, വെള്ളിയാഴ്ച്ച രാത്രി അവിടുത്തെ പാർട്ടിയും കഴിഞ്ഞു ഇനി ശനിയാഴ്ചയെ തിരിച്ചു എത്തുള്ളു എന്നാണ് പറഞ്ഞത്. മഞ്ജു ഡ്രസ്സ് കൂടി മാറാതെ കട്ടിലിൽ കയറി കിടന്നു. അവളുടെ മുന്നിലേക്ക് അവളുടെ ഭൂതകാലം കയറി വന്നു.
മഞ്ജുവിന്റെ അച്ഛൻ മലയാളിയും അമ്മ ആന്ധ്രക്കാരിയും ആയിരുന്നു. അച്ഛന് പണ്ട് എപ്പോഴോ വിജയവാഡയിൽ തുണി സപ്ലൈ ചെയുന്ന ബിസിനസ് ആയിരുന്നു. അവിടെ എവിടെയോ കണ്ട് ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണ് മഞ്ജുവിന്റെ അമ്മയെ. അവരുടെ സന്തോഷം അധികം നീണ്ടുനിന്നില്ല. ഒരു ചെറിയ പനിയുടെ രൂപത്തിൽ മഞ്ജുവിന്റെ അമ്മയെ യമൻ സാർ കൂട്ടിക്കൊണ്ടു പോയി. അത് കഴിഞ്ഞവൾ അവളുടെ അച്ഛന്റെ വീട്ടിൽ നിന്നാണ് പഠിച്ചത്. മാസം തികയാതെ ജനിച്ചതിന്റെ എല്ലാ ഏനകേടും അവൾക്കുണ്ടായിരുന്നു. കുറച്ചു ഹോർമോൺ തകരാറും പിന്നെ വയർ അറിയാതെ ഭക്ഷണം കഴിക്കുന്ന സ്വഭാവവും. ഇതെല്ലാം കാരണം കുട്ടിക്കാലം മുതലേ അവൾ നല്ല ഒരു തടിച്ചി ആണ്.
മഞ്ജു നാലാം ക്ലാസിൽ പഠിക്കുന്ന സമയം, സ്കൂളിൽ ഒരു നാടകം നടക്കുന്നു. ടീച്ചർ വന്ന് നാടകത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആരൊക്കെയാണ് എന്ന് അന്വേഷിച്ചപ്പോൾ മഞ്ജു ആണ് ആദ്യം എഴുന്നേറ്റത്. അവൾക്ക് ആ നാടകത്തിൽ പങ്കെടുക്കാൻ വലിയ ആഗ്രഹം ആയിരുന്നു. ആദ്യം എഴുന്നേറ്റ അവളെ ഒഴിവാക്കി കൊണ്ട് ടീച്ചർ ബാക്കി കുട്ടികളുടെ പേര് എഴുതി പോയി. അതും പോരാഞ്ഞു നാടകത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കാതെ മൂലക്കിരുന്ന രണ്ട് മൂന്ന് വെളുത്ത് മെലിഞ്ഞ കുട്ടികളുടെയും പേര് എഴുതി പോയി.