“മിണ്ടാതിരുന്നിട്ട് കാര്യമില്ല… എനിക്ക് വ്യക്തമായ മറുപടി കിട്ടണം… നാൽപതിനായിരം രൂപ പോയത് എന്റേതാ…”..
“ അത്… അവൻ… ഒരാഴ്ചക്കുള്ളിൽ… തിരിച്ച് തരും… “..
എന്തെങ്കിലും പറയണമല്ലോന്ന് കരുതി സുഷമ പറഞ്ഞു..
“ശരി… വേറാരെങ്കിലും ഇത് പോലെ പൈസ വായ്പ ചോദിച്ചാ നീ കൊടുക്കോ… ?”..
സുഷമ വേഗം ഇല്ലെന്ന് തലയാട്ടി..
“അപ്പോ ഇവന് മാത്രേ നീ വായ്പ കൊടുക്കൂ… അതും രണ്ട് ദിവസത്തെ മാത്രം പരിചയമുളള ഇവന്… അതാ ഞാൻ ചോദിച്ചത്, ഇതിനും മാത്രം നിങ്ങൾ തമ്മിലുള്ള ബന്ധമെന്താന്ന്… ?”..
“ഇല്ല… വേറെ ബന്ധമൊന്നുമില്ല… “..
“ഉറപ്പല്ലേ… ?. പിന്നെ മാറ്റിപ്പറയരുത്…”..
തനിക്കുള്ള പ്രതിരോധമെല്ലാം തീർന്നെന്ന് സുഷമയറിഞ്ഞു..
“ അതിന് താഴെയുള്ള വോയ്സ് പ്ലേ ചെയ്യ്…”..
സുഷമ അനങ്ങിയില്ല.. അവൾ കണ്ണ് തുറുപ്പിച്ച് മുന്നോട്ട് നോക്കിയിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.. തന്റെ ശവപ്പെട്ടിയിലുള്ള അവസാനത്തെ ആണിയാണ് ആ വോയ്സെന്ന് അവൾക്കുറപ്പുണ്ടായിരുന്നു.. അത് കൊണ്ട് തന്നെ അവളത് പ്ലേ ചെയ്തില്ല..
ദേവദാസ് കുറച്ച് നേരം കാത്തു.. പിന്നെ സുഷമയുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി.. അതവളുടെ ചെവിയോട് അടുപ്പിച്ച് പിടിച്ച് കൊണ്ട് അയാളാ വോയ്സ് പ്ലേ ചെയ്തു..
“ പോടാ കള്ളാ… എന്റെ കന്തത്ര
വല്യതൊന്നുമല്ല… നീ വെറുതെ പറയുകയാ… “..
കൊഞ്ചിക്കൊണ്ട് താൻ ബാബൂനോട് പറഞ്ഞത് ശക്തിയേറിയ ഒരു സ്ഫോടനമായി സുഷമയുടെ ചെവിയിൽ മുഴങ്ങി..എല്ലാ പ്രതിരോധത്തിന്റെയും മുനയൊടിഞ്ഞ് അവൾ സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചു..അടഞ്ഞ കൺപോളകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർ അവളുടെ കവിളിലൂടെ താഴേക്കിറ്റി..