ചടങ്ങുകൾ കഴിഞ്ഞ് തിരികെ കാറിലേക്ക് കയറവെ മീര പറഞ്ഞു.
“അവള് അച്ഛന്റെ കാലൊക്കെ തൊട്ടു വണങ്ങി. എന്നിട്ട് ഓടിപ്പോകുവേം ചെയ്തു,”
“അതാണോ മോൾടെ ബെസ്റ്റ് ഫ്രണ്ട് സോഫിയ?”
ഡ്രൈവിംഗ് സീറ്റിലിരുന്നുകൊണ്ട് ജയകൃഷ്ണൻ ചോദിച്ചു.
“അതെ,”
കാർ നീങ്ങവേ മീര പറഞ്ഞു.
“ഓ! അച്ഛൻ കണ്ടിട്ടില്ലല്ലോ അല്ലേ?”
“ഞാനോ? ഇല്ല മോളേ…പക്ഷേ ആ കുട്ടിയെ എവിടെയോ, എപ്പോളോ കണ്ടിട്ടുണ്ട്. വ്യക്തമായി അങ്ങ് കിട്ടുന്നില്ലല്ലോ….ഓഫീസിൽ പോകുമ്പോൾ എപ്പോഴോ ആണ് എന്നാണ് ഓർമ്മ!”