അത് കേട്ട് എന്റെ നെഞ്ച് വിങ്ങിപ്പൊട്ടി. മമ്മിക്കും അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മമ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
എസ് ഐ : നോക്കി നിൽക്കാതെ ഇതിനെ എടുത്തു വണ്ടിയിൽ ഇടടോ.
കൂടെയുണ്ടായിരുന്ന കോൺസ്റ്റബിളിനോട് എസ്ഐ പറഞ്ഞു. അപ്പനെ കഴുത്തിന് പിടിച്ച് പുറത്തിറങ്ങിയപ്പോഴേക്കും അയൽക്കാർ ചുറ്റും കൂടിയിട്ടുണ്ടായിരുന്നു. പോലീസ് വണ്ടി വീടിന് മുറ്റത്ത് വന്നത് കണ്ട് എന്താണ് കാര്യം എന്ന് അറിയാൻ വന്നതാണ്. അവരെ കണ്ടതും അപ്പൻ തനിക്കൊണം വീണ്ടും കാണിച്ചു
” എടാ കണ്ണപ്പാ…. ആന്റോ…. ഈ പൂച്ചക്കണ്ണി എന്റെ ഗുസ്തിക്കാരൻ മകന് അവരാതിക്കാൻ വേണ്ടി കിടന്നു കൊടുക്കുന്നത് ഞാൻ കാണേണ്ടി വന്നതാ. അത് ആരോടും പറയാതിരിക്കാൻ എന്റെ മകൻ സമ്മാനമായി തന്നതാടാ ഈ കാണുന്നതൊക്കെ. അതിന് കൂട്ടു നിൽക്കാൻ എന്റെ അവരാദിച്ചി കെട്ട്യോളും അവൾടെ കാമുകനും. എന്റെ കർത്താവേ ലോകത്ത് ഒരു തന്തയ്ക്കും നീ ഈ ഗതി വരുത്തരുതേ….. ”
ശല്യം തീർന്നു എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ പോകുന്ന പോക്കിൽ നാട്ടുകാർക്ക് തിന്നാൻ ഇട്ടുകൊടുത്തിട്ടാണ് നായിന്റെ മോൻ പോകുന്നത്.
” കൂടപ്പിറപ്പ് ഒന്നുമല്ലല്ലോ പിന്നെന്തിനാ മടിക്കുന്നത്, പ്രായമതല്ലേ കുറ്റം പറയാൻ പറ്റില്ല, എടാ നീയാണോ അവൾ ആണോ തുടങ്ങിയത്, അവൾ പണ്ടേ ഒരു കഴപ്പിയ…അവൾ തന്നെ ആയിരിക്കും, തള്ളേം മോളും പുറത്ത് കൊടുക്കാൻ തുടങ്ങിയാൽ പറയണേ…” അപ്പൻ പറഞ്ഞു തീരുന്നതിനു മുമ്പ് ഇത്തരം കമന്റുകളും പരിഹാസചിരികളും ആൾക്കൂട്ടത്തിൽ ഉയർന്നു കഴിഞ്ഞിരുന്നു.
ഈ നിമിഷം ഭൂമി പിളർന്ന് പാതാളത്തിലേക്ക് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിച്ചു. എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. ഇതിപ്പോ മനസ്സാ വാചാ അറിയാത്ത കാര്യം ഇനി കുത്തുവാക്കുകളായി കേൾക്കേണ്ടി വരുന്ന ആലോചിച്ച് ഞാൻ മരവിച്ചു നിന്നുപോയി. പക്ഷേ മമ്മി കുലുങ്ങിയില്ല. മമ്മി പോലീസുകാരെ തടഞ്ഞുകൊണ്ട് പറഞ്ഞു. “സാറെ ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാമോ ഞങ്ങളും ഉണ്ട്.”
മമ്മി : ഇനി നമ്മൾക്ക് ഈ നാട്ടിൽ ജീവിക്കാൻ സാധിക്കില്ല. നമ്മളെ സമാധാനമായിട്ട് ജീവിക്കാൻ ഈ അയൽക്കാര് സമ്മതിക്കില്ല. എത്രയും പെട്ടെന്ന് അത്യാവശ്യം വേണ്ട തുണിയും ഡോക്യുമെൻസും എടുത്ത് ഇപ്പോൾ ഇറങ്ങണം.