റേച്ചലും ടാർസനും [ശ്രേയ]

Posted by

ടാർസ നോ…….

കുറച്ചു നിമിഷങ്ങൾക് ശേഷവും ശബ്ദം ഒന്നും കേൾക്കുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ പതിയെ കണ്ണ് തുറന്നു. ബാറ്റ് ഉയർത്തിപിടിച്ചു എന്നെ നോക്കുന്ന തർസാനെ കണ്ടപ്പോൾ എനിക്ക് ശ്വാസം വീണു. ഞാൻ പേടിച്ചത് നടന്നില്ല. അപ്പനോട് ഉള്ള ദേഷ്യം അവൻ തറയിലാണ് തീർത്തത്. അടികൊണ്ട ഭാഗത്തെ ടൈൽസ് തരിപ്പണമായി ബാറ്റിന്റെ പിടിയും ഒടിഞ്ഞു.

ഞാൻ ഓടിപോയി അവനെ കെട്ടിപിടിച്ചു. എന്നെ രക്ഷിക്കാൻ വന്ന മാലാഖയെപ്പോലെ എനിക്കിക്കപ്പോൾ തോന്നി. ആദ്യമായല്ല, ഇതിനുമുമ്പും എനിക്ക് വേണ്ടി അവൻ അടി ഉണ്ടാക്കിയിട്ടുണ്ട്. അവന്റ കാടൻ ശക്തിക്കുന്നിൽ പലരും നിഷ്പ്രഭർ ആയിരുന്നു. കെട്ടിപിടിക്കുമ്പോഴും അവന്റ കയ്യിൽ ഒടിഞ്ഞുതൂങ്ങിയ ബാറ്റ് ഉണ്ടായിരുന്നു. ഞാൻ ആ ബാറ്റ് വിടുവിച്ചു നിലത്തിട്ടപ്പോൾ അവൻ എന്നെയും ചേർത്ത് പിടിച്ചു. അവന്റെ നെഞ്ചിലെ കിതപ്പും ചൂട് ശ്വാസവും ഞാൻ അറിഞ്ഞു. ലോകത്തിലെ ഏറ്റവും സേഫ് ആയ സ്ഥലം അവന്റെ നെഞ്ചിലാണെന്ന് എനിക്ക് തോന്നി.

(ഇത്രയൊക്കെ കേട്ടപ്പോൾ നിങ്ങൾക്ക് മനസിലായിക്കാണും ഈ കഥയിലെ നായകൻ ആരാണെന്ന്. അതെ എന്നേക്കാൾ 2 വയസ് കുറവുള്ള എന്റെ കൂടപ്പിറപ്പ്. ടാർസൺ. പേരുപോലെ തന്നെ പുറമേക്ക് ആളൊരു കാടൻ ആയിരുന്നു. U-17 ബോക്സിങ് ചാമ്പ്യൻ. ഇപ്പോൾ 18 വയസ്സ്.

പത്തിൽ പഠിക്കുമ്പോൾ അടി ഉണ്ടാക്കുന്നത് കണ്ട് PT സർ ആണ് ബോക്സിങ്ങിൽ ചേരാൻ നിർബന്ധിച്ചത്. അന്ന് ക്വാറം തികയ്ക്കാൻ വേണ്ടി പേര് കൊടുത്തതാണ്. പക്ഷെ യാതൊരു  പ്രാക്ടീസും ഇല്ലാതെ അവൻ ജില്ല വരെ പോയി. യാദൃശ്ചികമായി വന്നയാണെങ്കിലും പിന്നീട് അവൻ ബോക്സിങ് സീരിയസ് ആയി ആണ് കണ്ടത്.

ഞാൻ എന്നെ പരിചയപെടുത്തിയില്ലല്ലേ…. ഞാൻ റേച്ചൽ. BA ഇംഗ്ലീഷ് കഴിഞ്ഞു. പോക്കറ്റ് മണിക് വേണ്ടി ഒരു ആയുർവേദ ഹോസ്പിറ്റലിൽ യോഗ ക്ലാസ്സിൽ പഠിപ്പിക്കാൻ തുടങ്ങി. ഇപ്പോൾ അവിടെ റിസപ്ഷനിസ്റ്റ്  ആയും ജോലി ചെയ്യുന്നു. സാമ്പത്തികം തന്നെ കാരണം. ജോലിയുടെ ഭാഗമായി മുടി നീട്ടി വളർത്തിയിട്ടുണ്ട്. കുണ്ടി മറക്കുന്നത് വരെ.ക്ലാസ്സ്‌ എടുക്കാൻ ബുദ്ധിമുട്ട് ആണെങ്കിലും റെഡ് കളർ സാരിയും നീളൻ മുടിയും റിസപ്ഷനിസ്റ്റുകൾക്ക്  നിർബന്ധം ആണ് അവിടെ. ആദ്യം ഒന്നും ഇഷ്ടമായിരുന്നില്ലെങ്കിലും ഇപ്പോൾ സാരിയാണ് ഇഷ്ടവേഷം.

Leave a Reply

Your email address will not be published. Required fields are marked *