“എന്തായാലും ചെയ്യാം. ഓഫീസ് കഴിഞ്ഞിട്ട് പുറത്തു പോവാം “”
അങ്ങനെ മിയപോയി. വൈകുന്നേരം ആയപ്പോൾ എല്ലാ സ്റ്റാഫും പോയി. ഞങ്ങൾ ഇറങ്ങിയിട്ട് വേണം സെക്യൂരിറ്റിക്ക് ഓഫീസ് ക്ലോസ് ചെയ്യാൻ. അയാൾ പുറത്തു വെയിറ്റ് ചെയ്തു. കുറച്ചു കഴിഞ്ഞ് മാഡം തിരിച്ചു കൊടുത്ത പെൻഡ്രൈവ് എന്റെ കയ്യിൽ തന്നിട്ട് അതുവരെ പിടിച്ചു നിന്ന കരച്ചിൽ അവൾ തുറന്നു വിട്ടു. മിയ എന്താന്നു അറിയാതെ ഞങ്ങളെ നോക്കി. അവൾ കരഞ്ഞു കൊണ്ടു കൈ കൂപ്പിനിന്നു. മിയ അടുത്തേക്ക് വന്നപ്പോഴേക്കും എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. ബന്ധം അത് ഏത് തന്നെ ആയാലും അവൾ ഇപ്പോൾ നില്കുന്നത് അവളുടെ കുടുംബത്തിലെ ആരെയോ അല്ലെങ്കിൽ സ്വന്തം മാതാപിതാകളെയോ കെട്ടിപ്പുണർന്നു നിൽക്കുന്നത് പോലെയാണ്.. ആ നൊമ്പരത്തിൽ നിന്നും എനിക്കതു മനസിലായി. അവളുടെ കണ്ണുനീർ എന്റെ കഴുത്തിൽ ചൂട് പരത്തി.. ഞാൻ അവളെ സമാധാനിപ്പിച്ചു.
“”ഇതിനിപ്പോ കരയേണ്ട ആവശ്യമില്ലല്ലോ.. കാര്യങ്ങൾ നല്ല രീതിയിൽ ആയില്ലേ “”
ഞാൻ അവളെ മാറ്റി നിർത്തി. മിയ വന്നു കാര്യം ചോദിച്ചു. ആവണി കരഞ്ഞു കൊണ്ടു കാര്യങ്ങൾ പറഞ്ഞു വീണ്ടും പൊട്ടി പൊട്ടി കരഞ്ഞു.
“”എടാ എന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലല്ലോ “”
“”അത് ഇന്നലെ ഇവളെ എല്ലാരുടെയും മുമ്പിൽ അങ്ങനെ പറഞ്ഞപ്പോൾ ചെയ്തതാണ് “”
ഈറനണിഞ്ഞ കണ്ണുമായി നന്ദി സൂചകമായി ആവണി എന്നെ നോക്കി.
“”വേറെ ഒന്നും വിചാരിക്കരുത്. ഞാൻ അത്രേം ടെൻഷൻ അടിച്ചിരുന്നു. എനിക്ക് വേണ്ടി ഇന്നലെ ഉറക്കമൊഴിച്ചു ചെയ്‍തതാണെന്ന് മനസിലായപ്പോൾ….. കൂടെ ആരൊക്കെ ഉണ്ടെന്നു തോന്നി പോയി.. Sorry..””