ലാൽ: സിനിമയ്ക്കും, ബീച്ചിലൊന്നും പോയില്ല, തൃല്ലൊക്കെ ക്ലിനിക്കിൽ നിന്നു തന്നെ കിട്ടിയതാ,
ഇതു കേട്ടതും അതറിയാനായി ശ്രീയ്ക്ക് ആവേശം കൂടി
ശ്രീ: പറയ്, നിങ്ങൾ ക്ലിനിക്കിൽ എന്താ കണ്ടത് ?
ലാൽ: നമ്മൾ വേറൊന്നും കണ്ടതല്ലാ, നമ്മൾ നമ്മളെ തന്നേ കണ്ടുള്ളൂ….,
ശ്രീ: എന്താന്നൊന്ന് തെളിച്ച് പറയ്
ലാൽ: പറയാനായി എനിക്കൊരല്പം നാണക്കേടും ഉണ്ട്.
ശ്രീ: നമ്മൾ തമ്മിൽ എന്ത് നാണക്കേട്, നമ്മളിതുവരെ അങ്ങനെയാണോ കഴിഞ്ഞത്.
ലാൽ: അല്ലാ, എന്നാലും ഒരു ചമ്മൽ
ശ്രീ: ചമ്മല് മാറ്റാൻ ഞാനൊരു ഐഡിയ പറഞ്ഞു തരാം,
ആ കൈയ്യിലിരിക്കുന്ന സാധനം ഒറ്റ വലിക്കങ്ങ് അടിച്ചേ.
ഇത് പറഞ്ഞ് രണ്ട് പേരും അത് ഒറ്റ വലിക്ക് അകത്താക്കി, രണ്ടാമത്തെ പെഗ്ഗും ഒഴിച്ച് കൈയ്യിലെടുത്തു,
ശ്രീ: ഇനി പറ, എന്താ ക്ലിനിക്കിൽ നടന്നത്?
ലാൽ: ഞാനവിടെ ചെന്നപ്പോൾ ഡോക്ടർ സുചനപാലൻ ഇറങ്ങാൻ തുടങ്ങുകയായിരുന്നു, നമ്മളെ കണ്ടതും നാളെ വന്നാൽ മതി എന്നു പറഞ്ഞു, ഞാൻ അത്യാവശ്യം പറഞ്ഞപ്പോൾ നോക്കാം എന്ന് സമ്മതിച്ചു.
ശ്രീ: ആളൊരു മനസാക്ഷിയൊക്കെ ഉള്ള ഡോക്ടറാണന്നാ പറഞ്ഞു കേട്ടത്.
ലാൽ: അതെ മനസാക്ഷിയൊക്കെ ഉണ്ട്, അതാ പറഞ്ഞു വരുന്നത്, ഞങ്ങൾ അദ്ദേഹത്തിൻ്റെ കൺസൽട്ടിംഗ് റൂമിലേയ്ക്ക് ചെന്നു, സബിത ഡോക്ടറുടെ അടുത്ത് ഇരുന്നു കാര്യങ്ങൾ പറഞ്ഞു, അദ്ദേഹം എല്ലാം പേപ്പറിൽ കുറിച്ചു വച്ചു, എന്നിട്ട് സ്റ്റെതസ്കോപ്പ് എടുത്ത് സബിതയുടെ നെഞ്ചിലും, മുതുകിലുമെല്ലാം വെച്ചു പരിശോധിച്ചു,
പ്രഷറും ചെക്ക് ചെയ്ത ശേഷം ഡോക്ടർ പറഞ്ഞു വയറൊന്നു പരിശോധിക്കണം, പക്ഷേ ലേഡീ നേഴ്സ് പോയല്ലോ എന്ന് .