പെപ്സി ബോട്ടിലിന്റെ അടപ്പിൽ തൊട്ട് ഫൈസൽ പറഞ്ഞു.
“കാർ ഞാൻ ആയിരിക്കും ഡ്രൈവ് ചെയ്യുന്നത്. ഷഹാന അപ്പോൾ പിൻസീറ്റിൽ കലാഷ്നിക്കോവ് പോയിന്റ്റ്ഡ് ആയിപ്പിടിച്ച്…”
“ഫൈസൽ…!”
ഗൗരവമായ ആലോചനയിലായിരുന്ന സിദ്ധാർത്ഥ് പറഞ്ഞു.
“എനിക്ക് തോന്നുന്നു, ഷഹാന ഡ്രൈവിംഗ് സീറ്റിലിരിക്കട്ടെ…ഫൈസൽ പിൻസീറ്റിൽ ഗണ്ണുമായി..അങ്ങനെയാകുമ്പോൾ അഡ്വാൻറ്റേജ് പലതാണ്…”
എല്ലാവരും സിദ്ധാർത്ഥിനെ നോക്കി.പ്രത്യേകിച്ച് ഷഹാന .
“ഒന്നാമത് ഷഹാനയുടെ ഫേസ് ആർക്കും പരിചിതമായിരിക്കില്ല അവിടെ…ഫൈസലിന്റെ മുഖം പക്ഷെ എല്ലാവരും തന്നെ തിരിച്ചറിഞ്ഞു എന്ന് വരാം..ഐ എസ് ഐ വിതരണം ചെയ്ത നോട്ടീസിൽ ഷഹാനയുടെ പഴയ ഒരു ഫോട്ടോയാണ്…അതുകൊണ്ട് ഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥന്മാർ നമ്മുടെ കാറിന് പെട്ടെന്ന് അപ്പ്രോച്ച് ചെയ്യുന്നത് ഒഴിവാക്കാം…”
സിദ്ധാർത്ഥ് എല്ലാവരെയും നോക്കി.
“രണ്ടാമത്…”
സിദ്ധാർത്ഥ് തുടർന്നു.
“രണ്ടാമത്തെ അഡ്വാൻറ്റേജ് ….ഡ്രൈവ് ചെയ്യുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് അത്ര എളുപ്പമല്ല…ഡ്രൈവിങ്ങിലെ പിഴവ് ഇതുപോലെ ഒരു ഓപ്പറേഷനിൽ പ്രശ്നമുണ്ടാക്കും…ഫൈസൽ പിൻസീറ്റിൽ കലാഷ്നിക്കോവ്മായി ഷഹാനയ്ക്ക്ക് ഇൻസ്ട്രക്ഷൻസ് കൊടുത്ത് ഇരുന്നാൽ വാഹനത്തെ ശരിക്ക് നിയന്ത്രിക്കാനും സ്ഥലത്തിന്റെ വീക്ക് പോയിൻറ്റ്സ് മുതലെടുക്കാനും പറ്റും…”
അത് ശരിയാണ് എന്ന് ഫൈസലിന് തോന്നി.
“ശരി ..അപ്പോൾ ഷഹാന ഡ്രൈവിംഗ് സീറ്റിൽ…ഷഹാനയുടെ കാറിന് അൻപത് മീറ്റർ അകലത്തിൽ എക്സ്പ്ലോസീവ്സ് നിറച്ച അർജ്ജുന്റെ കാർ…”
ഫൈസൽ അർജ്ജുനെ നോക്കി.
“”അർജ്ജുൻ…”
ഷഹാന അർജ്ജുനെ നോക്കി.
“സ്‌പേസ് ഡിസ്റ്റൻസ് എപ്പോഴും സേഫായിരിക്കണം..