അഞ്ഞൂറ് രൂപക്ക് എന്ത് വാങ്ങും എന്ന് ആലോചിച്ചു കൊണ്ട് ബസ് സ്റ്റാൻഡിലേക്ക് അവൾ നടന്നു.
ബസ് സ്റ്റാൻഡിന് ചേർന്ന് ചില്ലിട്ട ഒരു കഫ്ട്ടിറിയ ഉണ്ട് തീരെ തിരക്ക് ഇല്ലാത്ത കട.
സ്വസ്ഥം ആയി ഒരു ചായ കുടിച്ച് വീട്ടിൽ പോകാം എന്ന് കരുതി അവിടെ കയറി ഒരു ചായ ഓർഡർ ചെയ്തിരുന്നു.
ചായ കുടിക്കുമ്പോൾ ആണ് ഹയറിങ് എന്ന നോട്ടീസ് ശ്രുതിയുടെ കണ്ണിൽ പെടുന്നത്. ബിൽ കൊടുക്കുന്ന നേരം ശ്രുതി അവിടെ നിന്ന ചെറുപ്പക്കാരനോട് അതിനെ പറ്റി ചോദിച്ചു…
“ആളെ എടുക്കുന്നുണ്ട്. കൗണ്ടറിൽ ഇരിക്കൻ ഒരു സ്റ്റാഫിനെ വേണം. പൈസ വാങ്ങുക ചായ് വേണ്ടവർക്ക് മേഷീനിൽ നിന്ന് എടുത്ത് കൊടുക്കുക സ്നാക്സ് വേണ്ടവർക്ക് അതും കൊടുക്കുക അത്രയേ ഉള്ളൂ”
“എന്നാ ഷോപ്പിൻ്റെ മാനേജറുടെ നമ്പർ തരുമോ… എനിക്ക് അപ്ലെയ് ചെയ്യാൻ ആണ്”
“അതേയ് എന്നെ കണ്ടാ മാനേജർ ആണെന്ന് തൊന്നില്ലെ?”
“അയ്യോ സോറി ചേട്ടാ…”
“ഹം എന്ന അപ്ലെയ് ചെയ്തോ”
” അത് എങ്ങനെയാ… ഇൻ്റർ്യൂവിയൂ ഉണ്ടോ…”
“ഉണ്ടല്ലോ. തൻ്റെ ഇൻ്റർവ്യൂ കഴിഞ്ഞു, നി പാസ് ആയി. നാളെ തൊട്ട് ജോലിക്ക് വന്നൊളു”
“കളിയാക്കുവാണോ?”
“അല്ലാ. ഞാൻ സീരിയസ് ആയി ആണ്.
എനിക് വേറെ ഒരു ഷോപ്പ് ഉണ്ട്. ഞാൻ ഇല്ലാത്ത കാരണം അവിടെ അവസ്ഥ മോശം ആണ്. ഇവിടെ വലിയ തിരക്ക് ഇല്ല. അതുകൊണ്ട് എത്രയും പെട്ടന്ന് ഇവിടെ ആളെ വച്ച് എനിക്ക് അവിടേക്ക് പോകണം അതാണ്.
തൻ്റെ ഡ്യൂട്ടി ടൈം രാവിലെ ഒൻപത് മുതൽ അഞ്ചു വരെ ആണ്. ഷോപ്പ് രാവിലെ ഏഴുമണിക്ക് എൻ്റെ കസിൻ വന്നു തുറക്കും. അവൻ ഒൻപതിന് ക്ലാസ്സിൽ പോകുന്നതിനു മുന്നെ നി ഇവിടെ എത്തണം. വൈകീട്ട് ആറിന് വീട്ടിൽ പോകാം ഈസ്സി.
പിന്നെ എൻ്റെ ഷോപ്പ് ആയതു കൊണ്ട് പറയല്ല. നല്ല തിരക്ക് ആണ് കേട്ടോ… ഒൻപത് മുതൽ ആറ് വരെ ഉള്ള ടൈംൽ പത്തു പേര് തികച്ച് വന്നാൽ ആയി, അത്ര തന്നെ. അതുകൊണ്ട് തനിക്ക് നല്ല ജോലി ആയിരിക്കും, വൈശാഖ് സർക്കാസം പറച്ചിൽ അവസാനിപ്പിച്ചു.