സൂര്യനെ പ്രണയിച്ചവൾ 12 [Smitha]

Posted by

അയാള്‍ എഴുന്നേറ്റു.
ശ്യാം മോഹന്‍ ശര്‍മ്മയുടെ കാര്‍ ഗേറ്റ് കടന്നു നീങ്ങിയപ്പോള്‍ പദ്മനാഭന്‍ തമ്പി ഫോണെടുത്തു.

“ഇങ്ങ്ഹാ, സഹദേവാ…പോത്തനോട്‌ എന്നെ വന്ന് കാണാന്‍ പറയണം. പത്ത് മിനിട്ടിനുള്ളില്‍…ഫോണ്‍ വിളിച്ച് പറയരുത്…നേരിട്ട് ചെന്നു പറയണം,”

പിന്നെ അയാള്‍ അല്‍പ്പം ആലോചനയിലാണ്ട് പുറത്തേക്ക് നോക്കി.
പത്ത് മിനിറ്റാകുന്നതിനു മുമ്പ് പുറത്ത് ഐവറിക്കളറില്‍ ഒരു പോര്‍ഷെ ഗേറ്റ് കടന്നു വന്ന് കോമ്പൌണ്ടില്‍ പാര്‍ക്ക് ചെയ്തു.
അതില്‍ നിന്നും ദീര്‍ഘകായനായ ഒരാള്‍ ഇറങ്ങി.
ചടുലമായ ചലനങ്ങളോടെ തന്നെ കാത്തിരിക്കുന്ന പദ്മനാഭന്‍ തമ്പിയുടെ നേരെ അയാള്‍ നീങ്ങി.

“എന്താ സാര്‍?”

അയാളുടെ മുമ്പില്‍ വിനയത്തോടെ നിന്നുകൊണ്ട് ആഗതന്‍ ചോദിച്ചു.

“ഇരിക്ക് പോത്താ,”

മുമ്പിലെ കസേരയെ ചൂണ്ടി പദ്മനാഭന്‍ തമ്പി പറഞ്ഞു.

“നിനക്കും എനിക്കം പ്രയോജനമുള്ള ഒരു കാര്യമുണ്ട്…”

പോത്തന്‍ ജോസഫ് അയാളുടെ മുമ്പില്‍ ഭവ്യതയോടെയിരുന്നു.

“സാറല്‍പ്പം ടെന്‍ഷനില്‍ ആണല്ലോ…”

അയാളുടെ മുഖത്തേക്ക് നോക്കി പോത്തന്‍ ജോസഫ് ചോദിച്ചു.

“ഏയ്‌…”

അയാളുടെ ചോദ്യം അവഗണിച്ചുകൊണ്ട് പദ്മനാഭന്‍ തമ്പി പറഞ്ഞു.

“ടെന്‍ഷന്‍ ഒന്നുമില്ല ..നിന്നെപ്പോലെ ഒരു സൂപ്പര്‍ കോപ്പ് ഒക്കെ എന്‍റെ കൂടെയുള്ളപ്പോള്‍…”

പോത്തന്‍ പുഞ്ചിരിക്കാണോ വേണ്ടയോ എന്ന് ചിന്തിച്ചു.

“പോത്താ ഒരു നാഷണല്‍ സെക്യൂരി ഇന്‍റ്ററസ്റ്റിംഗ് കേസ് വന്നിട്ടുണ്ട്…”

പോത്തന്‍ ജോസഫിന്‍റെ മുഖത്ത് ചുളിവുകള്‍ വീണു.

“നിന്നെ ഞാന്‍ ഇങ്ങോട്ട് ഡെപ്യൂട്ടേഷനിലേക്കിട്ടത് വെറുതെയായില്ലന്ന് നീ എപ്പോഴും തെളിയിക്കുന്നുണ്ടല്ലോ…അതുകൊണ്ട്…”

ഒന്ന് നിര്‍ത്തി അയാള്‍ പോത്തനെ നോക്കി.
വെറുതെ മൈര് വര്‍ത്തമാനം പറഞ്ഞ് സുഖിപ്പിക്കാതെ കാര്യം പറയെടാ പട്ടീ…
പോത്തന്‍ ഉള്ളില്‍ പറഞ്ഞു.

“എന്താ ആ കേസ് സാര്‍?”

പോത്തന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *