എന്നാൽ, ദേഹമാസകലം തൂവല് കൊണ്ട് തഴുകുന്ന പോലത്തെ ഒരിക്കിളിയുണ്ടാകുന്നതായി അവൾക്ക് തോന്നി. അത് ഇത് വരെ തനിക്കുണ്ടാവാത്തതാണെന്നും അവളറിഞ്ഞു.
“അബ്ദൂ… നിന്റെ കൂട്ടുകാരൻ വന്നില്ലേടാ… ?”
അത് ചോദിച്ചപ്പോ തന്റെ ശബ്ദം നന്നായിട്ട് വിറച്ചെന്ന് സലീനക്ക് തന്നെ തോന്നി.
“ഇല്ലെടീ… അവനിത് വരെ വന്നില്ല… അവൻ ചെറുതായിട്ട് കുടിയൊക്കെ ഉള്ളവനാ… ഇനി കുടിച്ച് എന്റെ കാര്യം മറന്നാവോ….?”
അബ്ദുവിന്റെ ശബ്ദത്തിൽ നിരാശയുണ്ടായിരുന്നു.
“കള്ള് കുടിയൻമാരുമായിട്ടാണോ നിനക്ക് കൂട്ട്….?
നീയവനോട് വിളിച്ച് പറ, ഇനി വരണ്ടാന്ന്.. ഇവിടെ ഞാനുണ്ടല്ലോ… “
അബ്ദു അൽഭുതത്തോടെ സലീനയുടെ മുഖത്തേക്ക് നോക്കി. അവൾ പറഞ്ഞ കാര്യത്തിലല്ല അവൻ അൽഭുതപ്പെട്ടത്. അത് പറയുമ്പോ അവളുടെ ശബ്ദം ഉറച്ചതായിരുന്നു. അവളിൽ നിന്നും ഇത്ര കാലം കേൾക്കാത്തൊരു ശബ്ദം.
വളരെ നേർത്ത ശബ്ദത്തിൽ മാത്രമേ അവൾ സംസാരിക്കുന്നത് കേട്ടിട്ടുള്ളൂ.
“എടീ പോത്തേ… എനിക്ക് വിശന്നിട്ട് വയ്യ… അവൻ വരുമ്പോ എന്തേലും വാങ്ങിച്ചോണ്ട് വരാന്ന് പറഞ്ഞതാ…”
സലീനക്ക് ശരിക്കും വിഷമം തോന്നി.ഒരാളടുത്തുണ്ടാവേണ്ട സമയമാണിത്. എല്ലാറ്റിനും അവനൊരാളുടെ സഹായം വേണം.
“നിനക്ക് കഞ്ഞിമതിയോടാ.. ?
അല്ലേൽ പുറത്ത് പോയി ഞാനെന്തേലും വാങ്ങി വരാം…”
“കഞ്ഞിയായാലും മതിയെടീ… ഉമ്മ വന്നോ…. “
“ഉം… ഉമ്മ കഞ്ഞിയും കൊണ്ടാ വന്നേ…. ഞാനെടുത്തോണ്ട് വരാം…”
അവൾ വാതിൽ വരെ നടന്ന്, തിരിഞ്ഞ് നിന്നു .
“അവനോട് വിളിച്ച് പറഞ്ഞേക്ക് ട്ടോ… വരണ്ടാന്ന്…”
സലീന വേഗം വാതിൽ തുറന്ന് പോയി.