എല്ലാം കൊണ്ടും വയറു നിറഞ്ഞു. പറയാൻ പറ്റാത്ത അത്ര രുചി ആയിരുന്നു പായസത്തിനു.
എല്ലാം കഴിഞ്ഞു പണി എല്ലാം ഞാൻ ഏൽപ്പിച്ചു കൊടുത്തിട്ട് അതിന്റെ കണക്കുകളും എഴുതി കഴിഞ്ഞു ഞാൻ നേരെ കുളപടവിൽ ലേക്ക് പോയി ഇരുന്നു.
എന്തോ വല്ലാത്ത മനസുഖം ഞാൻ ഒരു കല്ല് എടുത്തു അ കുളത്തിൽലേക്ക് എറിഞ്ഞു.
ഒരു കുമള പോലെ അ വെള്ളത്തിൽ ഓളം ഉണ്ടാക്കി അ കല്ല് പതിയെ താണുപോയി.
എനിക്ക് പണ്ട് ഒരു അസുഖം ഉണ്ടാരുന്നു ഒറ്റക്ക് ഇരിക്കുമ്പോൾ പാട്ട് പാടും.
ഞാൻ എന്റെ സ്വതസിദ്ധമായ ശൈലിയിൽ കണ്ണുക്കൾ അടച്ചു കണ്ണനെ വർണിച്ചു കൊണ്ട്യുള്ള ഒരു കീർത്തനമാണ് ഞാൻ പാടിയത്.
പാടി കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ ഞാൻ കാണുന്നത് മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ദേവയാനി ആയിരുന്നു.
ഞാൻ അവളെ കണ്ടപ്പോൾ ചെറുത് ആയി ഞെട്ടിപ്പോയി. എന്നാലും ഞാൻ മനസ്സാന്നിധ്യം നേടി കൊണ്ട് പുഞ്ചിരിച്ചു.
അവൾ എനിക്കും തിരിച്ചുയും മനോഹരം ആയിട്ടു ഉള്ള ചിരി എനിക്കും തന്നു.
കുറച്ചു നേരം പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി കഥ പറഞ്ഞു കൊണ്ടിരിക്കുന്നു.
പിന്നെ അവള് തന്നെ സംസാരിച്ചു തുടങ്ങി.
: എന്താ തന്റെ പേര്. എന്റെ പേര് അറിയാമെല്ലോ.
: അറിയാം എന്റെ പേര് ദേവദത്തൻ.
ഇത്രയും അവള് ചോദിച്ചു ധൈര്യത്തിൽ ഞാനവളോട് എനിക്ക് തന്നെ ഇഷ്ടം ആണ് എന്ന് ഞാൻ പറഞ്ഞു.