സത്യം പറഞ്ഞാൽ അവരുടെ ഉദ്ദേശം എനിക്ക് മനസ്സിലായില്ല.
ഞാൻ കട്ടിലിൽ നിന്നും ഇറങ്ങി വാതിലിന്റെ അടുത്തുപോയി നോക്കി. ഇല്ല ആരും വരുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം ഞാൻ ചേട്ടത്തി കൊണ്ടുതന പഴം എടുത്ത് കഴിച്ചു. കൂടെ കൂറച്ച് വെള്ളം കൂടി കുടിച്ചപ്പോൾ തൽകാലം നാളെ രാവിലെ വരെ നിരാഹാരം കിടക്കാനുള്ള എന്നർജി കിട്ടി.
അഭിയെ ഒന്ന് വിളിക്കണം ഉച്ചക്ക് വിളിച്ചതാണ് വീട്ടിൽ ആയതുകൊണ്ട് അതികം വിളി വേണ്ട എന്ന് അവളുടെ ഉഗ്രശാസനയുണ്ട്. ഇവിടത്തെ അവസ്ഥയൊന്നും ഞാൻ പറഞ്ഞിട്ടില്ല. എന്തിനാ വെറുതെ ആ പാവത്തിനെ കൂടി വിഷമിപ്പിക്കുന്നത് എന്നുവിചാരിച്ചു.
ഞാൻ അഭിക്ക് കാൾ ചെയ്തു. റിങ് ചെയുന്നതിന് മുൻപ് തന്നെ കാൾ എടുത്തു. So ഫാസ്റ്റ്
എന്താ ഇത്ര നേരം വിളിക്കാഞ്ഞേ.. കാൾ എടുത്തതും അവൾ പരിഭവം പറയാൻ തുടങ്ങി. ഞാൻ ടെൻഷനായിട്ടാണ് ഇവിടെ ഇരിക്കുന്നെ. അവൾ പറഞ്ഞു.
ഞാൻ തിരിച്ച് ഒന്നും പറയാൻ പോയില്ല.
കിച്ചു.. എന്താ മിണ്ടാതെ.. അവരോട് പറഞ്ഞോ..
മ്മ് പറഞ്ഞു.
അവര് എന്താ പറഞ്ഞെ.. അവൾ ആകാംഷയോടെ ചോദിച്ചു.
പകുതി സമ്മതം.
എന്താണെങ്കിലും ഒന്ന് തെളിച്ച് പറ കിച്ചു. അവൾ തിടുക്കം കൂട്ടി.
ഞാൻ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു. നിരാഹാരം ഒഴികെ.
മ്മ്… എല്ലാം കേട്ടുകഴിഞ്ഞ് വോൾട്ടേജ് കുറഞ്ഞ ഒരു മൂളലായിരുന്നു അവളുടെ പ്രതികരണം.
ഞാൻ കുറച്ച് നേരം കൂടി അവളോട് സംസാരിച്ചു. എന്നെകൊണ്ട് പറ്റുന്നിടത്തോളം അവൾക്ക് എല്ലാം ശരിയാകും എന്ന ആത്മവിശ്വാസം പകർന്നു കൊടുത്തു.
കുറച്ചു നേരത്തെ സംസാരത്തിന് ശേഷം ഞാൻ കാൾ കട്ട് ചെയ്ത് കിടന്നു.
ഉറക്കത്തിനിടയിൽ ഞാൻ പെട്ടൊന്ന് കണ്ണുതുറന്നു.
എന്തോ മനസ്സിൽ വല്ലാത്ത ഒരു ഭയം പോലെ. എനി ഇവിടെ നിന്നാൽ കാര്യങ്ങൾ കൈവിട്ട് പോകും എന്നൊരു തോന്നൽ.
ഞാൻ എഴുനേറ്റ് ലൈറ്റിട്ടു. സമയം 11. മണി കഴിഞ്ഞിരിക്കുന്നു.
ഞാൻ ബാഗ് എടുത്തു. ശബ്ദം ഉണ്ടാകാതെ പുറത്തേക്കിറങ്ങി. പുറത്ത് നല്ല ഇരുട്ടാണ്.
ഞാൻ വീടിന് പുറത്തിറങ്ങി ഗേറ്റ് തുറന്ന് നേരെ നടന്നു.
ഞാൻ എങ്ങിനെയോ തപ്പി തടഞ്ഞ് മെയിൻ റോഡിലെത്തി.