പറയാൻ ഒന്നുമില്ല!!
രാത്രി കാണാം !! വെടിക്കെട്ട്!
എന്തൊക്കെയാണ് സംഭവിക്കുന്നതന്നറിയാതെ ഞാൻ വീടിന്റെ ഉള്ളിൽ അമ്മയെയും പല്ലവിയെയും കെട്ടിപിടിച്ചിരുന്നു.
മസിൽമാൻ രഞ്ജീത് വീടിന്റെ ഫ്രന്റിൽ അര്നോള്ഡിനെ പോലെ ഇരിപ്പുണ്ട്. ഇരുട്ട് വീണു തുടങ്ങി. മനസ്സിൽ വല്ലാത്ത ടെൻഷൻ, അമ്മയും പല്ലവിയും ഒന്ന് രണ്ടു തവണ ചോദിച്ചു. ആരാണവൻ എന്തിനാണീ തോക്ക് !! രണ്ടാളേയിം കുറച്ചു നേരം മാറ്റിയതാരാണ്. ഞാനൊന്നിനും മറുപടി പറയാൻ നിന്നില്ല!!
വൈകിയില്ല ദിനകരും കൂട്ടരും ചെട്ടിയാരുടെ ആൾക്കാരും ഒന്നിച്ചു വന്നു. മൂന്നു ജീപ്പിൽ ഏതാണ്ട് 15 പേരുണ്ടാകും. ജനൽ ചില്ലയൊക്കെത്തകർന്നു വീണ ശബ്ദം കേട്ട് പല്ലവി പേടിച്ചു.
രഞ്ജീത് ആ തോക്കുമായി പൂരത്തിനു അമിട്ട് കത്തിക്കാൻ പോണ പോലെ താഴേക്കിറങ്ങി. ഞാൻ ജനലിലൂടെ നോക്കുമ്പോ ജീപ്പ് ഒരെണ്ണം ആകാശതെക്ക് പൊങ്ങി! അതിലുണ്ടായിരുന്നവന്മാരോക്കെ പൊങ്ങി ചാരമായി. ചെട്ടിയാരുടെ ആൾക്കാരാണ് മുൻപിൽ, എല്ലാത്തിന്റെയും കയ്യിൽ ടൂൾസ് ഉണ്ട്. അപ്പുറത്തെ കോമ്പൗണ്ടിൽ ഉള്ളവരൊക്കെ വാതിൽ അടച്ചു പേടിച്ചിരിപ്പാണ് . ദിനകറിന്റെ ഫ്രെണ്ട്സ് 4 പേര് ചേർന്ന് രഞ്ജീതിനെ പിടിക്കാൻ വന്നപ്പോൾ രണ്ടെണ്ണത്തിനെ അവൻ തോക്കുകൊണ്ട് വെടി വെച്ച് വീഴ്ത്തി.
ദിനകർ പക്ഷെ തോക്കുകൊണ്ട് രഞ്‌ജിത്തിന്റെ തോളിൽ വെടിവെച്ചു.
ഞാൻ മസിലൻറെ കരച്ചിൽ കേട്ടതും പുറത്തേക്കോടി. എന്റെ കയില് റിവോൾവർ ഉണ്ടായിരുന്നു. അവൻ തോളിൽ ചോര കൊണ്ട് കിടക്കുന്നു. ദിനകർ രൺജിത്തിന്റെ നെറ്റിയിൽ തോക്ക് ചൂണ്ടിയത് കണ്ടപ്പോൾ ഞാൻ എന്റെ റിവോൾവർ കൊണ്ട് ദിനകറിന്റെ കാലിൽ വെടിവെച്ചു. അവൻ ഉരുണ്ടു വീണു കരഞ്ഞപ്പോൾ. ഞാൻ ആ ആദ്യമായി M249 കൊണ്ട് ബാക്കിയുള്ളവന്മാരെ ഒക്കെ തീർക്കാൻ ശ്രമിച്ചു. ഹാൻഡിൽ ചെയ്യാൻ ആദ്യമൊന്നു ബുദ്ധിമുട്ടി. എന്റെ കയ്യിൽ ഒരു വെടി കൊണ്ടെങ്കിലും, അത് എനിക്കിട്ട് തന്ന ചെട്ടിയാരുടെ ശിങ്കിടിയുടെ നെറ്റിയിൽ കൃത്യം മാർക്കിട്ടു.
രൺജിത് എണീറ്റപ്പോൾ ഞാൻ അവനു തിരികെ ഗൺ കൊടുത്തു.
പിന്നെ പൂരവെടിയായിരുന്നു, വന്നവന്മാരൊക്കെ വീണു. ഞാനുൾപ്പെടെ എല്ലാവരും മണ്ണിൽ കിടന്നപ്പോൾ. ആകാശം മുട്ടെ കറുത്ത പുക! ഗ്യാങ്സ്റ്റർ വാറിന്റെ ഇടയിൽ ഞങ്ങളുടെ കുടുംബവും!!
ഇതിന്റെയൊക്കെ പിന്നിലെ ചുരുൾ അഴിക്കാതെ എനിക്കൊരു സ്വസ്‌ഥതയുമില്ല! രൺജിത്തിനെ താങ്ങി വീടിന്റെ അകത്തെത്തിയപ്പോൾ അവൻ എന്റെ കയ്യിലെ ബുള്ളറ്റ് എടുത്തു തന്നു. അവൻ അവന്റെ തോളിലെ ബുള്ളെറ്റ് സ്വയം എടുത്തു. പല്ലവിയും അമ്മയും ഞങ്ങൾക്ക് മരുന്ന് കെട്ടി വെച്ച് തന്നു.
രഞ്ജീത് ബെഡിലേക്ക് ഒന്ന് കിടക്കുമ്പോ ഞാൻ നേരെ ചെട്ടിയാരുടെ അടുത്തേക്ക് പോകാൻ ഒരുങ്ങി. രഞ്‌ജിത്തിന്റെ ഫോൺ ഞാൻ ടേബിളിൽ നിന്നും എടുത്തു. അതിൽ കോട്ട് ഒക്കെയിട്ട, ഒരാളുടെ ഒന്ന് രണ്ടു ഫോട്ടോസ് കണ്ടു, ഇയാളായിരിക്കും എന്നെ തുടരെ വിളിച്ച പ്രൈവറ്റ് നമ്പർ എന്ന് ഞാനൂഹിച്ചു.
ഹോസ്പിറ്റൽ എത്തി, ചെട്ടിയാർ ഹോസ്പിറ്റലിൽ കിടക്കുന്നു,
ചുറ്റും മൂന്നുപേരുണ്ട്. എന്നെ കണ്ടതും അയാൾ പല്ലു കടിച്ചു മുറുമുറുത്തു.