അരുൺ പതുക്കെ തലയുയർത്തി അവളെ നോക്കി. അവന്റെ കണ്ണുകളിൽ ദേഷ്യമായിരുന്നില്ല, മറിച്ച് എല്ലാം നഷ്ടപ്പെട്ട ഒരു ഭർത്താവിന്റെ തകർച്ചയായിരുന്നു.
അരുൺ (ക്ഷീണിച്ച ശബ്ദത്തിൽ): “നീ എപ്പോഴാ വന്നത് അജി? ഞാൻ ഒരുപാട് നേരം നിന്നെയും കാത്ത് ആ ഹാളിൽ ഇരുന്നു… പിന്നെ എപ്പോഴോ ബോധമില്ലാതെ ഉറങ്ങിപ്പോയി. ഫോൺ വിളിച്ചിട്ടും നീ എടുത്തില്ലല്ലോ.”
അജിതയുടെ ശ്വാസം ഒന്ന് നിലച്ചു. അവൾ പതറുന്ന ശബ്ദത്തോടെ മറുപടി പറഞ്ഞു.
അജിത: “അത്… അരുണേട്ടാ… പബ്ബിലെ ബഹളം കാരണം ഞാൻ ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ടില്ല. പിന്നെ അതൊരു ഓഫീസ് പാർട്ടിയായി മാറിയപ്പോൾ കുറച്ച് വൈകിപ്പോയി. ഞാൻ വന്നപ്പോൾ നിങ്ങൾ നല്ല ഉറക്കത്തിലായിരുന്നു… അതുകൊണ്ട് വിളിച്ചില്ല.”
അവൾ ഓരോ കള്ളങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ പരിഭ്രമത്തിനിടയിൽ തന്റെ ശരീരത്തിലെ ആ വന്യമായ അടയാളങ്ങൾ മറയ്ക്കാൻ അവൾ മറന്നുപോയി. അവളുടെ വെളുത്ത കഴുത്തിലും, തോളിലും, മാറിടത്തിന് തൊട്ടുമുകളിലും വരുൺ ആവേശത്തോടെ കടിച്ചു വെച്ച ആ ചുവന്ന പാടുകൾ അരുണിന്റെ കണ്ണിൽ തെളിഞ്ഞു നിന്നു. അവൻ പതുക്കെ എഴുന്നേറ്റ് ആ ബെഡിലേക്ക് വിരൽ ചൂണ്ടി.
അരുൺ: “നമ്മുടെ ബെഡ്ഷീറ്റൊക്കെ ആകെ അലങ്കോലമായി കിടക്കുന്നല്ലോ അജി? ആരോ അവിടെ മല്ലയുദ്ധം നടത്തിയത് പോലെ… എന്തുപറ്റി?”
അജിത ഒന്ന് ഞെട്ടി. അവൾ തന്റെ ഷാൾ എടുത്ത് കഴുത്തിന് ചുറ്റും പുതയ്ക്കാൻ ശ്രമിച്ചുകൊണ്ട് വിക്കി വിക്കി പറഞ്ഞു.
അജിത: “അത്… എനിക്ക് നല്ല തലവേദനയായിരുന്നു… രാത്രി ഉറക്കമില്ലാതെ കിടന്ന് തിരിഞ്ഞതാകും. നിങ്ങൾ എന്തിനാ ഇങ്ങനെയൊക്കെ ചോദിക്കുന്നത്?”