ഫാത്തിമ മഞ്ജുവിനെ തോളിൽ തട്ടി സമാധാനിപ്പിക്കാൻ ശ്രമിച്ചു. കുറച്ച് സമയം എടുത്തു മഞ്ജിമയുടെ കരച്ചിൽ കുറച്ച് എങ്കിലും അടങ്ങാൻ.
മഞ്ജിമ കണ്ണ് തുടച്ചു മൂക്ക് ചീറ്റി പറഞ്ഞു : അവൻ, അവൻ അഭി?..
ഫാത്തിമ : ആര്?..
മഞ്ജിമ : അഭി, അഭിജിത്ത് ….
ഫാത്തിമ ഓർത്തു, മഞ്ജുവിന്റെ ഓർമകളിൽ, കഥകളിൽ അങ്ങിനെ ഒരു പേര് എവിടെയാ കെട്ടിട്ടുള്ളത് എന്ന്..
ഫാത്തിമ : ആര്, നിന്റെ ആ ഫ്രണ്ടോ?..
മഞ്ജിമ : മ്മ്മ്….
ഫാത്തിമ : അവൻ, എന്താ ഉണ്ടായതു മഞ്ജു കരയാൻ മാത്രം.എന്താ അവൻ ചെയ്തേ?.. നീ പറ എന്നോട്.
മഞ്ജിമ : എനിക്കറിയില്ല ഇത്ത, നിങ്ങളോട് ഞാൻ എന്താ പറയേണ്ടത് എന്ന്. എനിക്ക് തന്നെ അറിയില്ല എന്താ എന്റെ ഉള്ളിലെ സങ്കടം എന്ന്. കുറച്ച് സമയം തരാമോ. ഞാൻ ആലോചിക്കട്ടെ എന്താ എന്റെ പ്രശ്നം എന്ന്.
ഫാത്തിമ വണ്ടി എടുത്തു. ബാക്കി വീട്ടിൽ ചെന്നു കേൾക്കാം എന്ന് വച്ച്.
ഫാത്തിമ മനസ്സിൽ പല തവണ പറഞ്ഞു ” അഭി, അഭി, അഭിജിത്ത് , അഭിജിത്ത് “…..
വീട്ടിൽ ചെന്ന് വില കൂടിയ സ്കോച്ച് വിസ്കി പൊട്ടിച്ചു രണ്ട് ഗ്ലാസുകളിൽ ഒഴിച്ചു ഐസ് ക്യൂബ് ഇട്ടു ഒന്നു മഞ്ജിമക്ക് നേരെ നീട്ടി ഫാത്തിമ. ഫാത്തിമക്ക് അറിയാം കള്ള് അകത്തു ഒരു പെഗ് ചെന്നാൽ മഞ്ജിമയിലുണ്ടാവുന്ന മാറ്റം.
മഞ്ജിമ ഗ്ലാസ് എടുത്തു ഒറ്റ വലിക്കു തീർത്തു. എന്നിട്ട് സ്വന്തമായി ഒന്നുകൂടെ ഗ്ലാസിൽ ഒഴിച്ചു അതുകൂടെ വലിച്ചു കയറ്റി.
ഫാത്തിമ കണ്ണും തുറിച്ചു നോക്കി ഇരുന്നു. തടയാൻ നിന്നില്ല. കാരണം ഇപ്പോൾ വരും മഞ്ജിമയുടെ മനസിലെ സങ്കടം പുറത്ത് എന്ന് ഫാത്തിമക്ക് അറിയാമായിരുന്നു.
ഫാത്തിമ തടയുന്നതിനു മുൻപേ, ഒരു ലാർജ് കൂടെ ഒഴിച്ചു മഞ്ജിമ വായിലോട്ടു കമഴ്ത്തി.
പക്ഷെ ഫാത്തിമയെ അമ്പരപ്പിച്ചു കൊണ്ട് മഞ്ജിമ ഉറക്കെ ഉറക്കെ ചിരിച്ചു എന്നിട്ട് പറഞ്ഞു : ഞാൻ എന്ത് പൊട്ടിയ, എന്തിനാ ഞാൻ കരഞ്ഞേ.. ഛേ… എല്ലാവരും എന്താ വിചാരിച്ചു കാണുക. എന്റെ ഫോൺ എവടെ ഇത്ത. ജ്യുവലിനെ ഒന്നു വിളിക്കട്ടെ.