“സോറി ശില്പ… ഞാൻ തന്റെ സ്നേഹം കാണാതെ പോയി, മനസ്സുനിറയെ അവളായിരുന്നു വൃന്ദ… അതിനിടയിൽ ആത്മാർത്ഥ സ്നേഹം കാണാൻ കഴിഞ്ഞില്ല…”
നന്ദൻ ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു,
ശില്പ ഒന്ന് പുഞ്ചിരിച്ചു
“ഞാൻ തന്റെ അച്ഛനോട് സംസാരിക്കാൻ അച്ഛനോട് പറയാം…”
നന്ദൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,
അതുകേട്ട് ശില്പക്കൊന്ന് ആർത്തു ചിരിക്കണമെന്ന് തോന്നി,
എങ്കിലും അവൾ നിസങ്കതയോടെ അവനെ നോക്കിയിരുന്നു,
കോഫി ഷോപ്പിൽ നിന്നും പുറത്തിറങ്ങി നന്ദൻ പോയതിനു ശേഷം ശില്പ കുടിലതയോടെ പുഞ്ചിരിച്ചു,
‘നന്ദാ… നീയീ ശില്പയെ കാണാൻ പോകുന്നേയുള്ളു, നിന്നെയെങ്ങനെ എന്റെ കാൽചുവട്ടിൽ തളച്ചിടാന്ന് ശില്പക്കറിയാം…’
ശില്പയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,
(തുടരും…)