സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

 

 

​വണ്ടി പാർക്ക് ചെയ്ത് പുറത്തിറങ്ങിയപ്പോൾ തണുത്ത കാറ്റ് അയാളെ പൊതിഞ്ഞു.

 

പക്ഷേ ആ തണുപ്പിലും അയാളുടെ ഉള്ളിൽ പന്ത്രണ്ട് വർഷം മുൻപത്തെ ആ ഓപ്പറേഷൻ തീയേറ്ററിലെ ചൂടായിരുന്നു.

 

റിസപ്ഷനിൽ ചെന്ന് ഒരു മുറി ബുക്ക് ചെയ്യുമ്പോഴും അയാളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

 

 

 

​മുറിയിൽ കയറി വാതിൽ അടച്ചതും അയാൾ ആ ബെഡിലേക്ക് തളർന്നു വീണു.

 

ലൈറ്റുകൾ അണച്ചിട്ടും കണ്ണുകൾ അടയ്ക്കാൻ അയാൾക്ക് ധൈര്യം വന്നില്ല.

 

ഇരുട്ടിൽ അമലയുടെ രൂപം എവിടെയെങ്കിലും തെളിയുമോ എന്ന ഭയം.

 

സാം എന്നെ വേട്ടയാടുന്നത് നേരിട്ടല്ല, മറിച്ച് എന്റെ ഉള്ളിലെ ഈ പാപബോധത്തിലൂടെയാണെന്ന് അയാൾ തിരിച്ചറിഞ്ഞു.

 

​അമല..!!

 

അവൾ തന്റെ ജീവിതത്തിലേക്ക് വീണ്ടും ഇരച്ചുകയറുകയാണ്.

 

 

 

ആ ആഡംബര മുറിയിലെ തണുപ്പിലും മാത്യു വിയർത്തു കൊണ്ടിരുന്നു.

 

നാളെ രാവിലെ ആ ഹൈറേഞ്ചിൽ എത്തിയേ പറ്റൂ. ഷാജിയേട്ടനെ കണ്ടെത്തണം.

 

പക്ഷേ, ആ രാത്രി അയാളെ കാത്തിരുന്നത് ഭയാനകമായ ഓർമ്മകളുടെ ഒരു നീണ്ട തടവറയായിരുന്നു.

 

 

 

അതേസമയം അങ്ങ് ദൂരെ പുറത്ത് മലഞ്ചെരുവിൽ രാത്രിമഴ പെയ്തു തുടങ്ങിയിരുന്നു.

സാമിന്റെ വീട്ടിലെ ചെറിയ അടുക്കളയിൽ മഞ്ഞവെളിച്ചം നിറഞ്ഞു നിന്നു.

കഴിഞ്ഞ രാത്രി മാത്യുവിൽ നിന്നും ഏറ്റ ശാരീരികവും മാനസികവുമായ ആ കടുത്ത വേദന നതാഷയുടെ ശരീരത്തിൽ ഇപ്പോഴുമുണ്ട്.

ഓരോ ചലനത്തിലും ആ വേദന ഒരു വിങ്ങലായി അവൾ അറിയുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *