സിറ്റ്ഔട്ടിലേക്കു കയറിയപ്പോഴേക്കും വാതിൽ തുറന്ന് ഒരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു. നേരത്തേ ഫോട്ടോ കണ്ടു പരിചയമുണ്ടായിരുന്നതു കൊണ്ട് തിരിച്ചറിയാൻ ബുദ്ധിമുട്ടിയില്ല. സുകുവേട്ടന്റെ ഭാര്യ മായച്ചേച്ചി!
സന്തോഷത്തോടെ നിറഞ്ഞ ചിരിയോടെ ചേച്ചി ചോദിച്ചു,
” യാത്രയൊക്കെ സുഖമായിരുന്നോ ദീപൂ?”
” സുഖമായിരുന്നു ചേച്ചീ ” ഞാനും പുഞ്ചിരിയോടെ മറുപടി പറഞ്ഞു.
” ദീപുവെന്നോ… ദീപുസാറെന്നു വിളിയെടീ ” സുകുവേട്ടൻ പറഞ്ഞു.
” ഓ. ഒന്നു പോ… എന്നേക്കാൾ അഞ്ചാറു വയസ്സിനിളയതല്ലേ. ഞാൻ ദീപുവെന്നേ വിളിക്കൂ ” അകത്തേക്കു നടക്കവേ ചേച്ചി പറഞ്ഞു.
അകത്തു സ്വീകരണമുറിയിലേക്കു കടന്നു. സാമാന്യം വലിയതെന്നു തന്നെ പറയാവുന്ന വിശാലമായ ഹാൾ. നിലത്തു പതിപ്പിച്ച പോളിഷ് ചെയ്ത കടപ്പാ ടൈലുകൾ ആഢ്യത്തം വിളിച്ചോതുന്നു. ബാഗ് തറയിൽ വച്ചു സെറ്റിയിലിരുന്നപ്പോഴേക്കും ചേച്ചി ചായയുമായെത്തി.
ഫോട്ടോയിൽ കണ്ടതിനേക്കാൾ അല്പം നിറം കുറവാണ്. ഏതാണ്ട് കറുപ്പിനോടടുത്തു നിൽക്കുന്ന ഇരുനിറമെന്നു പറയാം.മീഡിയം വണ്ണം. ഒരു സാധാരണ വീട്ടമ്മയുടെ ശരീരപ്രകൃതി. അത്ര മുഖസൗന്ദര്യമൊന്നുമില്ല.
ചായയും ബിസ്കറ്റും കഴിച്ചു തീർത്തപ്പോൾ സുകുവേട്ടൻ രണ്ടാം നിലയിലെ റൂമിലേക്കു കൂട്ടിക്കൊണ്ടു പോയി…
ഒന്നു കുളിച്ചു ഫ്രഷ് ആയി വന്നു വാച്ചിൽ നോക്കുമ്പോൾ സമയം ആറ് അമ്പത്.
ഗോവേണി ഇറങ്ങി താഴെ എത്തിയപ്പോൾ സുകുവേട്ടൻ ആരോടോ മൊബൈലിൽ സംസാരിച്ചു കൊണ്ടു സെറ്റിയിലിരിക്കുന്നു.
മൂപ്പർ നല്ല ഉഷാറിലാണ്.
അല്ല, ഉഷാറാകാതിരിക്കാൻ തരമില്ലല്ലോ…
ഇന്റർനെറ്റിലെ ഒരു കക്കോൾഡ് ഫോറത്തിലൂടെയാണ് സുകുവേട്ടനെ പരിചയപ്പെടുന്നത്…
ചാറ്റിങ്ങിലൂടെ തുടങ്ങിയ ബന്ധം ഫോൺ സംഭാഷണങ്ങൾ വഴി ഉറച്ചു.
ഏകദേശം മുപ്പത്തേഴു വയസ്സു വരും സുകുവേട്ടന്. ബാത്റൂം ആക്സസ്സറീസിന്റെ ബിസ്സിനസ്സാണ്. ഹോൾസെയിൽസ്.
ഏകദേശം മൂന്നാഴ്ചയായുള്ള സംഭാഷണങ്ങൾക്കൊടുവിൽ ടൗണിൽ വച്ചു നേരിട്ടു കണ്ടു സംസാരിച്ചു.
ഞാനും വിവാഹിതനാണെന്ന കാര്യം പുള്ളിക്കാരനു വളരെ ബോധിച്ചു.
അങ്ങനെയാണ് വയനാടുള്ള വീട്ടിലേക്ക് ചേട്ടൻ ക്ഷണിക്കുന്നത്…
താഴെയിറങ്ങിച്ചെന്നപ്പോഴേക്കും ചേട്ടൻ സംഭാഷണം അവസാനിപ്പിച്ചിരുന്നു.
” അമ്മയാ…” ചേട്ടൻ പറഞ്ഞു.