വികാര സാഗരം 1 [സ്മിത]

Posted by

“മമ്മി ലൈബ്രറീന്നു വരുമ്പോള്‍ ഈവനിംഗ് ആകില്ലേ?”

ഞാന്‍ അന്ന് ചോദിച്ചു.

“അത് വരെ ഞാന്‍ തന്നെയിരിക്കെണ്ടേ? ഇതാവുമ്പോ എന്‍റെ ജോലി കഴിയുന്ന ടൈമും മമ്മി വരുന്ന ടൈമും സെയിമല്ലേ?”

അതായിരുന്നു ഞാന്‍ പറഞ്ഞ കാരണമെങ്കിലും എന്‍റെ സ്വന്തം ആവശ്യങ്ങള്‍ക്ക് മമ്മിയോട് പൈസ ചോദിക്കാതിരിക്കുക എന്ന ഉദ്ദേശവും ഉണ്ടായിരുന്നു.

എനിക്കധികം ചെലവുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും.
ടൌണില്‍ നിന്നും അല്‍പ്പം വിട്ടാണ് ഞങ്ങളുടെ വീട് നിന്നിരുന്നത്. പിമ്പില്‍ വിശാലമായ വെളിമ്പുറവും കുന്നുകളുടെ നിരകളും. അതിനപ്പുറം സര്‍ക്കാര്‍ റിസേര്‍വ് ഫോറെസ്റ്റ്.

നല്ല സൌഹൃദവും സഹകരണവുമുള്ള അയല്‍ക്കാര്‍.

വലിയ ബഹളമോ വീര്‍പ്പുമുട്ടലോ ഇല്ലാത്ത ഇടം.

കുന്നുകള്‍ നിറയെ കൂപ്പ് റോഡുകള്‍ ഉണ്ടായിരുന്നു. അതിലൂടെ ഓടുക എന്നതാണ് എന്‍റെ ഇഷ്ടവിനോടങ്ങളിലൊന്ന്.

മമ്മിയുടേയും.

ഒരു ദിവസം കോളേജ് വിട്ട് ഷോപ്പില്‍ പോകാതെ ഞാന്‍ നേരെ വീട്ടിലേക്ക് വന്നു. ഷോപ്പ് ഉടമസ്ഥന്‍റെ അടുത്ത ബന്ധുവിന്‍റെ ആരുടെയോ കല്യാണമോ മറ്റോ ആയത് കൊണ്ട് അന്ന് കടയില്ലായിരുന്നു.

വന്നയുടന്‍ തന്നെ ഞാന്‍ ഓടാന്‍ പോയി. നല്ല കാറ്റ് ഉള്ളത് കൊണ്ട് ഷര്‍ട്ട് ഇടാതെ ഓടാനാണ് ഞാന്‍ തീരുമാനിച്ചത്. കൂപ്പ് റോഡ്‌ നില്‍ക്കുനിടത്ത് ആരുടേയും വീടുകള്‍ ഇല്ല. വഴിയില്‍ ആരെയും കണ്ടുമുട്ടാനുള്ള സാധ്യതയുമില്ല.

അതുകൊണ്ട് ഷര്‍ട്ട് ഇട്ടിട്ടില്ലെങ്കിലും കുഴപ്പമില്ല.

സാധാരണ ഷര്‍ട്ട് ഇടാതെ ഞാന്‍വീട്ടിലോ പുറത്തോ പോയിട്ടില്ല. എങ്കിലും വശ്യമായ കാലാവസ്ഥയില്‍ ഷര്‍ട്ട് അപ്പോള്‍ അനാവശ്യമായി തോന്നി.

Leave a Reply

Your email address will not be published. Required fields are marked *