നോക്കുക…….ഓക്കേ….?……”……….നിരഞ്ജന ബാലഗോപാലിനോട് ചോദിച്ചു ………..
“ഓക്കേ മാം……….”……..ചമ്മിയ മുഖം അധികം പുറത്തു കാട്ടാതെ ബാലഗോപാൽ മറുപടി കൊടുത്തു………
“നിങ്ങൾ രണ്ടുപേരും സ്വയം ചോദിക്കുന്ന ഒരു ചോദ്യമുണ്ടാകും……..എന്തിന് നിങ്ങളെ രണ്ടുപേരെ എന്നെ അസിസ്റ്റ് ചെയ്യാൻ തിരഞ്ഞെടുത്തു…….അല്ലെ………”……..നിരഞ്ജന അവരോട് ചോദിച്ചു………
“അതെ…….”…….അവർ തലയാട്ടി………….
“ഉത്തരം ഒന്നുമാത്രം………അനുഭവം………വയസ്സുകൂടിയതുകൊണ്ടുള്ള അനുഭവം അല്ലാ………….ആരോടാണോ നമ്മൾ മല്ലിടാൻ പോകുന്നത് അവരെ അറിയമെന്നുള്ള അനുഭവം………….”……..നിരഞ്ജന അവരുടെ മുഖത്തുനോക്കി പറഞ്ഞു………..
“ബാലഗോപാലിന് അവരുടെ കേസ് കുറേക്കാലം അന്വേഷിച്ച പരിചയം……..പിന്നെ ഗംഗാധരന്…….ജനനം മിഥിലാപുരിക്കടുത്ത് ആണ്ടിപ്പട്ടി……….. ചെറുപ്പം തൊട്ട് അവരെ അറിയാം………..അവരുടെ വീരചരിതങ്ങൾ കേട്ട് കേട്ട് വളർന്ന ബാല്യം കൗമാരം യൗവ്വനം പിന്നെ ഇപ്പൊ വാർദ്ധക്യം………….അല്ലെ ഗംഗാധരൻ………”……..നിരഞ്ജന ചോദിച്ചു………..
“അതെ മാഡം…….മിഥിലാപുരിയും അവരുടെ കഥകളും എന്നും എനിക്ക് പ്രിയപ്പെട്ടവയാണ്…….ഇപ്പോഴും……….”………..ഗംഗാധരൻ പറഞ്ഞു…………
“കഥകൾ ഇഷ്ടപ്പെട്ടോ……….ഒരു പ്രശ്നവുമില്ലാ………….പക്ഷെ കൂറ് അത് ഇവിടെ കാട്ടിയാൽ മതി……….”……..നിരഞ്ജന പറഞ്ഞു…………
“ഇത്രയും കാലവും എന്റെ കൂറ് ഇവിടെ തന്നെയായിരുന്നു മാഡം…………..ഉണ്ണുന്ന ചോറിനോട് നന്ദി കാട്ടാനെ ഞാൻ പഠിച്ചിട്ടുള്ളു……….”…………ഗംഗാധരൻ മറുപടി കൊടുത്തു…………
“എന്നിട്ടും എന്തുകൊണ്ട് അവർ ഇത്രയും കാലം അവരുടെ അപ്രമാധിത്യം തുടർന്നു……. പറ……….അത് നന്ദികേടല്ലാതെ പിന്നെ എന്താണ്……………”……….നിരഞ്ജന ചോദിച്ചു…………
“നന്ദിയും കഴിവുകേടും തമ്മിൽ വളരെ വ്യത്യാസമുണ്ട്…………നമ്മൾക്ക് അവരെ ഇത്രയും കാലം അവരെ ഒന്നും ചെയ്യാൻ പറ്റാത്തതിന് കാരണം ഒന്നേയുള്ളൂ………നമ്മളെക്കൊണ്ട് അവരെ ഒന്നും ചെയ്യാൻ സാധിക്കില്ല……….”……….ഗംഗാധരൻ പറഞ്ഞു……….
“എന്ത് വിഡ്ഢിത്തമാണ് താങ്കൾ പറയുന്നത്………”……..നിരഞ്ജനയ്ക്ക് ദേഷ്യം വന്നു………
“മാഡം അവരെക്കുറിച്ചു അറിയാൻ തുടങ്ങിയിട്ട് കുറച്ചല്ലേ ആയുള്ളൂ……….അത് വഴിയേ മനസ്സിലാകും……….പറയുന്നത് വിഡ്ഢിത്തമാണോ യാഥാർഥ്യമാണോ എന്ന്…………”………..അതിനു മറുപടി കൊടുത്തത് ബാലഗോപാൽ ആയിരുന്നു…………..
“നിങ്ങൾ ഈ കേസ് കുറേക്കാലം അന്വേഷിച്ചതല്ലേ……….എന്നിട്ടും ഇപ്പോഴും നിങ്ങൾ ആണ് മിഷൻ ഡെവിളിന് കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചത്……….എന്തുകൊണ്ട്………..”……….നിരഞ്ജന ബാലഗോപാലിനോട് ചോദിച്ചു…………
“അതെ മാം……..ഞാൻ അവരുടെ കേസ് കുറേക്കാലം അന്വേഷിച്ചതാണ്……….അതുകൊണ്ട് തന്നെയാണ് ഞാൻ