“അച്ഛാ..!
സോഫയിൽ ഇരിക്കുന്ന ശേഖരന് മുൻപിൽ വന്നുകൊണ്ട് വിശ്വനാഥൻ പറഞ്ഞു
”ആഹ് നീ വന്നോ…എവിടെ ആയിരുന്നെടാ പിള്ളേരൊക്കെ നിന്നെ കൊറേ അന്വേഷിച്ചു…ദേ അല്പം നേരം മുന്നെയാ അവരെല്ലാം ഇറങ്ങിയത്…“
വിശ്വനാഥനെ ശകാരിച്ചുകൊണ്ട് അയാൾ പറഞ്ഞു….അതെല്ലാം അയാൾ ഒരു ചിരിയോടെ നോക്കികണ്ടു
”അച്ഛാ ഞാൻ ഇന്നലെ രാത്രി എത്തേണ്ടിയിരുന്നതാ…അപ്പോളാ നമ്മടെ മംഗലാപുരത്തെ ഓഫീസിൽ ഒരു പ്രശ്നം…അത് മാറ്റി വെച്ചാൽ ശെരിയാവില്ല…അതാ വൈകിയത്…“
അയാൾ വൈകാനുള്ള കാരണം ബോധിപ്പിച്ചു…
”ഹ്മ്മ് നീ അകത്തേക്ക് ചെല്ല്…വന്ന കാലിൽ നിൽക്കണ്ട…“
അപ്പോളേക്കും വിശ്വനാഥന്റെ പോക്കറ്റിൽ കിടന്ന ഫോൺ ശബ്‍ദിച്ചു
എടുത്തു നോക്കിയ അയാൾ അതിൽകണ്ട പേര് നോക്കിയ ശേഷം ചുറ്റിനുമൊന്ന് നീരീക്ഷിച്ചു..പിന്നെ ഫോണുമായി വീടിന് വെളിയിലേക്ക് ഇറങ്ങി
“പറ മൂർത്തി…?
ഫോൺ എടുത്തപ്പാടെ അതുവരെ ചിരിച്ചു നിന്ന അയാളുടെ മുഖഭാവം മാറി….
”അത് സാറെ…ഇവന്റെ ബോഡി എന്ത് ചെയ്യണമെന്ന സംശയത്തിലാ പിള്ളേര്..!
“ആ നായിന്റെ മക്കളോട് അല്ലെ ഞാൻ ഇന്നലെ രാത്രി പറഞ്ഞത് എന്ത് ചെയ്യണമെന്ന്..?
ശബ്ദം വെളിയിൽ വരാതിരിക്കാൻ പല്ലുകൾ കടിച്ചു ഞെരിച്ചുകൊണ്ടയാൾ മുരണ്ടു
”അത് മനസിലായി…എന്നാലും ഒരു പോലീസുകാരൻ അല്ലെ അതുകൊണ്ട്….?
“അതുകൊണ്ട് നിന്റെയൊക്കെ ഉണ്ട…പോലീസ് ആയാലും പട്ടാളം ആയാലും വിശ്വനാഥന് അറിയാം എങ്ങനെ ഒതുക്കണമെന്ന്….കഴിഞ്ഞ പത്തു നാൽപ്പത് കൊല്ലം കൊണ്ട് എന്റെയീ കൈ കൊണ്ട് തീർന്ന മൈരുകൾക്ക് കണക്ക് ഇല്ല…എന്നിട്ടും ഇന്നവരെ ഒരു പെറ്റി കേസ് പോലും എന്റെ പേരിൽ വന്നിട്ടില്ല…കാരണം എന്താണെന്നു അറിയാവോട തായോളി….ഒരു തുമ്പ് പോലും ഞാൻ ബാക്കി വെക്കില്ല…അതിപ്പോ സ്വന്തം തന്തയെ തീർക്കുമ്പോ ആണേൽ പോലും…!
വല്ലാത്തൊരു വീറോടെ അയാൾ പറഞ്ഞു നിർത്തി
“ഞാൻ…ഞാൻ വേണ്ടത് ചെയ്യാം സാറെ…”
അപ്പുറം നിന്ന് മൂർത്തിയുടെ വിറയലാർന്ന ശബ്ദം കേട്ട് വിശ്വനാദൻ പുഞ്ചിരിച്ചുകൊണ്ട് ഫോൺ വെച്ചു
—————————
“സാറെന്ത് പറഞ്ഞു..?
തനിക്ക് പിറകിൽ നിന്നും മുരണ്ടുകൊണ്ടുള്ള ശബ്ദം കേട്ട മൂർത്തി പേടിച്ചുകൊണ്ട് തിരിഞ്ഞു നോക്കി