അരവിന്ദേട്ടനോടു പറയണം അവളെ എനിക്ക് തരാൻ അവൻ തീരുമാനിച്ചു.ചായക്കടക്കാരൻ പരദൂഷണം ഹംസ അവന്റെ ചലനങ്ങൾ വീക്ഷിച്ചു കൊണ്ട് ഒരു അശ്‌ളീല ചിരി ചിരിച്ചു പറഞ്ഞു
“ഒരു പെൺകുട്ടിയുടെ കാര്യം കൂടി ഗുദ ഗവാ…..”
“ഇവന്മാർ എങ്ങിനെയാ ഇങ്ങനെ ആവാതിരിക്കുന്നത് നാട്ടിൽ നല്ല പ്രോത്സാഹനമല്ലേ…”
ആ വാക്കുകൾ പണിക്ക് പോവാൻ വന്ന സത്യേട്ടന്റെ ആയിരുന്നു അദ്ദേഹം തുടർന്നു
“പെണ്മക്കലുള്ളവരുടെ വേദന നിന്നെ പോലുള്ളവർക്ക് അറിയില്ല ഹംസ അറിയണമെങ്കിൽ നിനക്ക് ഒരു മോൾ ഉണ്ടാവണം ആയിരുന്നു.ഇവിടെ നല്ല ആൺകുട്ടികൾ ഇല്ലാതായിപ്പോയി….”
നല്ലൊരു ആൺകുട്ടി ഉണ്ടായിരുന്നു
“അർജുൻ”
അവിടെയുള്ള എല്ലാവരും ആ ചുണ്ടുകൾ മന്ത്രിച്ചു
.”അവനെ ചതിച്ചു കൊന്നു കളഞ്ഞില്ലേ അവർ ശവം പോലും കണ്ടു കിട്ടിയിട്ടില്ല….”
രാത്രിയിൽ കൈമൾ മാഷ് നീണ്ട ആലോചനയിൽ ആയിരുന്നു.ഒടുവിൽ അദ്ദേഹം രണ്ടും കല്പിച്ചു ഒരു തീരുമാനമെടുത്തു.
അദ്ദേഹം പുലർച്ചെ നേരത്തെ കുളിച്ചൊരുങ്ങി.ഒമ്പതു മണി ആയപ്പോൾ പ്രഭാത ഭക്ഷണം കഴിച്ചു.
നാല് വണ്ടികൾ ജയിലിലേക്ക് പാഞ്ഞു.പത്തു മണി ആയപ്പോഴേക്കും ജയിൽ കവാടം തുറന്നു .
താടി വളർത്തിയ ഒരു രൂപം പുറത്തിറങ്ങി
“അരവിന്ദൻ”
രഘുപതിയുടെ ചുണ്ടുകൾ മന്ത്രിച്ചു.