ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15

Posted by

ഞാന്‍ അത് വാങ്ങി നോക്കി. ഡയമണ്ട്കള്‍. ആ മങ്ങിയ വെളിച്ചത്തിലും വെട്ടി തിളങ്ങുന്ന ഡയമണ്ട്കള്‍.

“മോളെ ഇതിനു വേണ്ടിയാണ് അവര്‍ നിന്‍റെ അച്ഛനെ കൊന്നത്. പക്ഷെ … “

പെട്ടെന്ന് പുറത്ത് ആരൊക്കെയോ ഓടി വരുന്ന ശബ്ദം കേട്ടു.

“മോളെ അപകടം. മോള് രക്ഷപ്പെട്ടോ. “

എന്‍റെ കയ്യില്‍ നിന്നും സഞ്ചി വാങ്ങി അയാള്‍ പുറത്തേക്ക് ഓടി. പിറകെ മേനോന്‍ ചേട്ടനും. ഞാന്‍ എങ്ങനെയോ കെട്ടിടത്തിന്‍റെ പിറകു വശത്ത് ഒളിച്ചു. ഒരു വെടിയൊച്ച കേട്ട് ഞാന്‍ നോക്കുമ്പോള്‍ അയാള്‍ ദൂരെ കമഴ്ന്നു വീഴുന്നു. ആരൊക്കെയോ ചിലര്‍ അയാളുടെ അടുത്ത് ചെന്ന് പരിശോധിക്കുന്നു. മേനോന്‍ ചേട്ടനെ അവിടെ എങ്ങും കണ്ടില്ല.

ഞാന്‍ ആകെ പേടിച്ചു പോയി. എന്‍റെ ഉള്ളില്‍ നിന്നും ഒരു നില വിളി ഉയര്‍ന്നു. വായ പൊത്താനായി ഞാന്‍ കൈകള്‍ മുഖത്തേക്ക് കൊണ്ട് വന്നപ്പോഴാണ് അത് ശ്രദ്ധിച്ചത്. എന്‍റെ കയ്യില്‍ കുറച്ചു ഡയമണ്ട്കള്‍. നേരത്തെ ആ സഞ്ചിയില്‍ നിന്നും ഞാന്‍ എടുത്തത്‌. ആ ഇരുട്ടിലും അത് വെട്ടി തിളങ്ങിയപ്പോള്‍ ഞാന്‍ കൂടുതല്‍ ഭയന്നു. അതിന്‍റെ തിളക്കം കണ്ടു ശത്രുക്കള്‍ കണ്ടെത്തിയാലോ. അവയെ ഞാന്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചു. കുറെ കഴിഞ്ഞു അവിടെ നിന്നും രക്ഷപ്പെട്ടു.

ഇതിനിടയില്‍ യാദ്രിശ്ചികം ആയി മേനോന്‍ അങ്കിളിനെ പറ്റി എനിക്ക് വിവരം കിട്ടി. പുലര്‍ച്ചെ റോഡില്‍ ആക്സിടന്ടു പറ്റിക്കിടന്ന അദേഹത്തെ ആരോ ഞങ്ങളുടെ ഹോസ്പിറ്റലില്‍ തന്നെ എത്തിക്കുകയായിരുന്നു. ഞാന്‍ രഹസ്യമായി അദേഹത്തെ ബാബയുടെ അടുക്കലേക്കു മാറ്റി. ഒപ്പം കുടുംബത്തെയും.

അദേഹത്തിന്റെ ജീവന്‍ ഇപ്പോള്‍ കൂടുതല്‍ അപകടത്തില്‍ ആണെന്ന് എനിക്ക് മനസ്സിലായി. ശത്രുക്കള്‍ അദേഹത്തെ തിരിച്ചറിഞ്ഞിരിക്കുന്നു. ആരോടെങ്കിലും ഇതേ പറ്റി പറയാന്‍ പോലും എനിക്ക് ഭയം തോന്നി. അത് കൊണ്ട് കൂടിയാ ഞാന്‍ മേനോന്‍ അങ്കിളിനെയും കുടുംബത്തെയും ബാബയുടെ അടുത്തേക്ക് മാറ്റിയത്. അവിടെയാകുമ്പോള്‍ ആരും അറിയില്ല. മേനോന്‍ അങ്കിളിനു നല്ല ചികിത്സയും കിട്ടും. ഞാന്‍ ഈ കാര്യങ്ങള്‍ ഒന്നും സോനാലിയോടോ കിരണിനോടോ പറഞ്ഞില്ല. ഒരു പക്ഷെ എങ്ങനെയെങ്കിലും ശത്രുക്കള്‍ ഈ വിവരം മണത്തെടുത്താലോ എന്നെനിക്കു തോന്നി.

ഒരു സാധാരണ ഗുണ്ടാ വിളയാട്ടം ആയി അന്നത്തെ ആ കൊലപാതകം ചിത്രീകരിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *