ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15

Posted by

ശില്പയുടെ അച്ഛന് ആരോഗ്യം വീണ്ടു കിട്ടിയെങ്കിലും തലയ്ക്ക് ഏറ്റ ക്ഷതം കാരണം ഓര്‍മ്മ നശിച്ചു പോയി. അദേഹത്തിന്റെ ഓര്‍മ്മകള്‍ തിരികെ കിട്ടേണ്ടത് എന്‍റെ കൂടി ആവശ്യം ആയിരുന്നു. എനിക്ക് വേണ്ടിയല്ലേ മേനോന്‍ അങ്കിളിനു ഇങ്ങനെ. “

“മേഡം. നിങ്ങള്‍ക്ക് ശരിക്കും വേണ്ടുന്നത് ആ ഡയമണ്ട്സ് അല്ലേ. അത് മേനോന്‍ അങ്കിളിന്റെ കയ്യില്‍ ആയിരുന്നു. അതെവിടെ എന്ന് അദേഹത്തിന് മാത്രം അറിയാവുന്ന കാര്യം. കാരണം അത് ശത്രുക്കളുടെ കയ്യില്‍ അകപ്പെട്ടിട്ടില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പായിരുന്നു. “ ഞാന്‍ ചോദിച്ചു.

അവര്‍ കുറച്ചു നേരം എന്‍റെ കണ്ണില്‍ നോക്കിയിരുന്നു. “ഹം.. അനീ.. ഒരു പക്ഷെ അതായിരിക്കാം ശരി. പക്ഷെ ഒരിക്കലും മേനോന്‍ അങ്കിളിന്റെ ജീവന് ഞാന്‍ വില കല്‍പ്പിക്കുന്നില്ലെന്നു മാത്രം നീ പറയരുത്. “

“ഇല്ല. മേഡം. ഞാന്‍ ചോദിച്ചെന്നെയുള്ള്. എന്നിട്ട് ബാക്കി പറ. “

“പിന്നെ ബാബയുടെ നിര്‍ദേശ പ്രകാരം ആണ് ഞാന്‍ അവരെ നാട്ടിലോട്ടു എത്തിച്ചത്. അതും രഹസ്യമായി. ശത്രുക്കള്‍ തേടി വരില്ല എന്നുറപ്പ് വരുത്തിയിട്ട്. ആരും അറിയാതെ എന്‍റെ കുറെ ആള്‍ക്കാര്‍ പല വേഷത്തില്‍ അവരെ ഫോളോ ചെയ്തു. കേരളത്തിലെ ഒരു ആയുര്‍വേദ കേന്ദ്രത്തില്‍ രഹസ്യമായി ചികിത്സിക്കാന്‍ ആയിരുന്നു ഞങ്ങളുടെ പരിപാടി.

പക്ഷേ.. അവിടെ വച്ച് മേനോന്‍ അങ്കിള്‍ വയലന്റ് ആയി. എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്ന പോലെ. അതറിഞ്ഞപ്പോള്‍ ആണ് ഞാന്‍ ഫൈറ്റില്‍ കേരളത്തില്‍ എത്തിയത്. പക്ഷെ എന്നെ കണ്ടിട്ടും അദ്ദേഹം ഒന്നും പറഞ്ഞില്ല. വിദൂരതയിലേക്ക് നോക്കി ഒരേ ഇരിപ്പ്. എന്‍റെ എടുത്തു ചാട്ടം അപകടം വരുത്തി വച്ചു എന്ന് മനസ്സിലായത്‌ അന്ന് രാത്രിയാണ്. ശത്രുക്കള്‍ എങ്ങനെയോ വിവരം മണത്തറിഞ്ഞു. ഒരു ലോക്കല്‍ ഗുണ്ടാ ആക്രമണം ഉണ്ടായി. പക്ഷെ എന്‍റെ ആള്‍ക്കാര്‍ സമര്‍ത്ഥമായി അതിനെ നേരിട്ടു. ഇനിയും അവിടെ തുടരുന്നത് പന്തിയല്ല എന്ന് കണ്ടാണ്‌ ഞങ്ങള്‍ തിരിച്ചു മുംബൈയ്ക്ക് കയറാന്‍ ഒരുങ്ങിയത്. പക്ഷെ പ്ലൈനില്‍ യാത്ര ചെയ്യുന്നത് റിസ്ക്‌ ആണെന്ന് തോന്നി. അത് കൊണ്ടാണ് തിരികെ ട്രെയിനില്‍ കള്ളപ്പേരില്‍ യാത്ര ചെയ്തത്. ആ ബോഗിയില്‍ കൂടുതലും എന്‍റെ ആള്‍ക്കാര്‍ ആയിരുന്നു. ഇതിനിടയില്‍ നീ വന്നു പെട്ടു. ശില്പയുമായുള്ള നിന്‍റെ അടുപ്പം എന്നില്‍ സംശയങ്ങള്‍ ഉണര്‍ത്തി. ഒരു പക്ഷെ ശില്‍പ വഴി മേനോന്‍ അങ്കിളിലേക്ക് എത്താനുള്ള നിന്‍റെ തന്ത്രം ആണോ എന്ന് പോലും ഞാന്‍ ഊഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *