പ്രകാശം പരത്തുന്നവള്‍ – ആമുഖം [മന്ദന്‍രാജ]

Posted by

ഞാന്‍ നീട്ടിയ അഞ്ഞൂറിന്റെ ബാക്കിയായി അവര്‍ നൂറു രൂപയും , പിന്നെ രണ്ടു പിടി ഇരയും കവറിലെക്കിട്ടു …എര (നമ്മുടെ ചെമ്മീന്‍ ) തേങ്ങ കൊത്തിട്ടു വറ്റിച്ചു വെക്കുന്നത് എനിക്കിഷ്ടമാണ് … വന്ന കാലത്ത് സ്വന്തം പാചകം തുടങ്ങിയപ്പോള്‍ മുതലേ ഇവരുടെ അടുത്ത് നിന്നാണ് മീന്‍ മേടിക്കാ റ്… അവര്‍ക്കെന്നെ പറ്റി നന്നായി അറിയാമെന്ന് ഞാനറിഞ്ഞത് കുറച്ചു നാള്‍ മുന്നാണ് …. അമ്മ വിളയാട്ട്‌ പിടിച്ചിട്ട് അക്കയുടെ വീട്ടില്‍ കുറച്ചു നാള്‍ കിടന്നപ്പോള്‍ . മുകളിലെ മുറിയില്‍ പോകാന്‍ അക്ക സമ്മതിച്ചില്ല … മാര്‍ക്കറ്റില്‍ വെച്ച് അക്കയെ കണ്ടു , അവര്‍ വൈകിട്ട് കച്ചവടം കഴിഞ്ഞു കുറച്ചു ആര്യവേപ്പിലയും ഒക്കെയായി വന്നു … ( അമ്മ വിളയാട്ട്‌ ( നമ്മുടെ ചിക്കന്‍ പോക്സ് ) അവര്‍ അമ്മ വന്നു അനുഗ്രഹിക്കുന്നതാണ് എന്ന് പറയും … തമിള്‍ നാട്ടില്‍ എല്ലായിടത്തും ഉണ്ടോയെന്നറിയില്ല .. ഞാന്‍ താമസിക്കുന്ന പോലെയുള്ള കോളനികളില്‍ ഒക്കെ …. അന്നാണ് അവര്‍ക്ക് ഞാന്‍ അക്കയുടെ ഒപ്പമാണ് താമസം എന്നൊക്കെ അറിയാം എന്നത് മനസിലായത് . അവരുടെ മകളുടെ കുട്ടി ചിലപ്പോള്‍ കൂടെ കാണും … പോക്കറ്റില്‍ എപ്പോഴും കാണുന്ന ചോക്കലേറ്റ് അവള്‍ക്ക് കൊടുത്തിട്ട് പോരുമ്പോള്‍ അവരെന്‍റെ മുഖത്തേക്ക് നോക്കാറില്ല … ഇതേവരെ എന്നെ നോക്കി ഒരു ചിരി പോലും ചിരിച്ചിട്ടുമില്ല …

ലൈറ്റ് ഹൌസിനു മുന്നിലൂടെയുള്ള നടപ്പാതയിലൂടെ നീട്ടി വലിച്ചു നടന്നു , താമസിക്കുന്ന സ്ഥലത്തേക്കുള്ള റോഡെത്തിയപ്പോള്‍ ക്രോസ് ചെയ്തു ഇടവഴിയിലേക്ക് കേറും മുന്‍പേ ബാബുവേട്ടന്റെ കടയില്‍ നിന്ന് മനോരമയും വാങ്ങി നടപ്പ് തുടര്‍ന്നു . ഒരാള്‍ക്ക് കഷ്ടിച്ച് പോകാവുന്ന ഇടനാഴിയിലൂടെ മുകളിലേക്ക് കയറാനുള്ള സ്റെപ്പിനു സൈഡിലായാണ് അക്കയുടെ വീട്ടിലേക്കുള്ള വാതില്‍ . അത് തുറന്നു അകത്തു കയറി കുളിമുറിയിലെക്കുള്ള വാതിലിനു മേലെ മീനിന്റെ കവര്‍ തൂക്കിയിട്ടു റൂമിലേക്ക് കയറി . ഇരുമ്പ് കട്ടിലില്‍ കനം കുറഞ്ഞ കിടക്ക ഒന്ന് കൂടി കൊട്ടിനിവര്‍ത്തിയിട്ടു തലയിണ ഉയര്‍ത്തി വെച്ച് ചാരി കിടന്നു … എഴുതാനുള്ള മൂഡില്ല … പോക്കറ്റില്‍ ഇനി ആകെയുള്ളത് വെറും ആയിരത്തി അഞ്ഞൂറ് രൂപയോളം … ഇന്ന് ഞായറാഴ്ചയാണ് …

Leave a Reply

Your email address will not be published. Required fields are marked *