പുതുനാമ്പുകൾ തളിർത്തപ്പോൾ [മന്ദൻരാജാ]

Posted by

‘ ഞാൻ എന്റെ ഇഷ്ടം എന്റെ ഉള്ളിൽ സൂക്ഷിച്ചു . അത് കൊണ്ട് തനിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ .. ഇതിപ്പോൾ തന്നോട് പറഞ്ഞു ഞാൻ … അത്രയല്ലേ ഉണ്ടായുള്ളൂ . ഞാൻ ഇനിയും നിന്നെ സ്നേഹിക്കും . മരിക്കുവോളം . നീ എന്നെ സ്നേഹിക്കണമെന്നു ഞാൻ പറയുന്നില്ല . പക്ഷെ എന്നോട് നിന്നെ ഇഷ്ടപ്പെടരുതെന്നും പറയാൻ നിനക്ക് പറ്റത്തില്ല . അത് നിനക്ക് ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിൽ മാത്രം പറയാം . പക്ഷേ ഞാൻ മരിച്ചാലും നിനക്കൊരു ഉപദ്രവും ഉണ്ടാക്കില്ല …അങ്ങനെ വിചാരിക്കുകയെ അരുത് . ‘

രാജേഷ് അന്ന് പറഞ്ഞപ്പോൾ വല്ലാത്ത ഒരു വികാരമായിരുന്നു . താനറിയാതെ ഇത്രത്തോളം തന്നെ സ്നേഹിക്കുന്ന ഒരാൾ . വളരെ വിചിത്രമായിരിക്കുന്നു . അന്ന് രാജേഷ് അങ്ങനെ പറഞ്ഞപ്പോൾ മനസ്സിലൊന്നു സ്പർശിച്ചെങ്കിലും നാട്ടിലേക്കു ട്രാൻസ്ഫർ കിട്ടിയപ്പോൾ അതൊക്കെ മനസ്സിൽ നിന്നും മാറിയിരുന്നു . ഇവിടെ വന്നു ജോയിൻ ചെയ്തപ്പോൾ ആണ് അറിഞ്ഞത് രാജേഷിന്റെ അമ്മയുടെ വീട് ഇവിടെയാണെന്ന്‌ . പിന്നീട് അവനിവിടെ വന്നു പലപ്പോഴും . അവന്റെ അമ്മയും . . പിന്നെ രാജേഷിന്റെ സ്വഭാവവും കുഴപ്പമില്ലാതെ തോന്നിയപ്പോൾ സ്വാഭാവികമായും അവരോടടുത്തു . .

പല ദിവസങ്ങളിലും അവനെ കാണുവാൻ തുടങ്ങിയപ്പോൾ ഒട്ടൊന്ന് അമ്പരന്നു .
ചിലപ്പോൾ ഏതെങ്കിലും കാര്യത്തിനായി ബാങ്കിൽ വരും . അല്ലെങ്കിൽ രാവിലെയോ വൈകിട്ടോ ചിലപ്പോൾ രണ്ടു നേരമോ വഴിയിലുണ്ടാവും . ഒരിക്കൽ സംസാരിച്ചപ്പോൾ താൻ ചോദിച്ചു എന്താണ് ഇതെന്ന് ?

‘ തന്നെയാണ് കാണാൻ …താൻ സോഷ്യൽ മീഡിയയിൽ ഒന്നും ഫോട്ടോയോ ഒന്നും ഇടാറില്ലല്ലോ . അപ്പോൾ പിന്നെ എനിക്ക് കാണുവാൻ ഇതേ ഒരു മാർഗ്ഗമുള്ളൂ ‘…. എന്ന് . ശെരിയാണ് . തന്നെപോലെയൊരു പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ ഫോട്ടോ ഇട്ടാൽ ഉണ്ടാവുന്ന ദൂഷ്യവശങ്ങൾ നന്നായിയറിയാം . അത് കൊണ്ടാണ് ഇടാത്തതും . രാജേഷ് ലീവ് കഴിഞ്ഞു പോകുമ്പോൾ ഒന്നാവശ്യപ്പെട്ടിരുന്നു . ഏഇടക്കെങ്കിലും ,എന്തെങ്കിലും ഷെയർ ചെയ്യുകയോ മറ്റോ സോഷ്യൽ മീഡിയയിൽ ചെയ്യുമോ എന്ന് . താൻ അവിടെ ഉണ്ടെന്നു ഉറപ്പാക്കാൻ ആയിട്ട് . അങ്ങനെയെങ്കിലും തന്റെ ഒരു സാമീപ്യം ഉറപ്പിക്കാൻ എന്ന് “

.വാട്ട് ഹാപ്പെൻഡ് രാജേഷ് ആക്ച്വലി ? എന്ന് താൻ ചോദിച്ചു . ഒന്ന് ചിരിച്ചതേയുള്ളൂ … അത് കഴിഞ്ഞു മാസങ്ങൾ കടന്നു പോയി . രാജേഷിന്റെ അമ്മ പലപ്പോഴും ബാങ്കിൽ പല ആവശ്യങ്ങൾക്കും വന്നു . ‘അമ്മ മുഖേനയാണ് രാജേഷിന് തന്നോടുള്ള ഇഷ്ടത്തിന്റെ ആഴം മനസിലായത് . പണ്ട് കല്യാണാലോചന നടന്നതും മറ്റും . പിന്നീട് സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ഷെയർ ചെയ്യാറുണ്ടായിരുന്നു . എന്നാലും രാജേഷിന്റെ ഫ്രണ്ട് റിക്വസ്റ് അക്സെപ്റ്റ് ചെയ്യാൻ തോന്നിയില്ല . രാജേഷിന് തന്റെയോ തനിക്ക് രാജേഷിന്റെയോ നമ്പറും അറിയില്ലയിരുന്നു .അടുത്ത വരവിനാണ് രാജേഷ് തുറന്നു സംസാരിച്ചത് . അമ്മ സപ്പോർട്ടോടെ കൂടെ ഉണ്ടായിരുന്നു താനും . രാജേഷിന്റെ കുടുംബജീവിതത്തെ ഓർത്തു പലപ്പോഴുംഅകന്നു നിക്കാനാണ് തോന്നിയത് . പിന്നെ അമ്മയിൽ നിന്നറിഞ്ഞു അവർ തമ്മിലുള്ള ചേർച്ചയില്ലായ്മയും മറ്റും . ഇടക്ക് അമ്മയുടെ നിർബന്ധത്താൽ രാജേഷിന്റെ വീട്ടിൽ പോയി . പിന്നീട് പലപ്പോഴും അതാവർത്തിച്ചു

“‘ ലജി …നാളെ അമ്പലത്തിൽ പോകണം കേട്ടോ . നീ ആദ്യം എഴുന്നേറ്റാൽ വിളിച്ചേക്കണേ “‘ അമ്മ മുറിയിൽ വന്നു പറഞ്ഞപ്പോളാണ് ലജിത ചിന്തയിൽ നിന്നുണർന്നത് .

“‘ ശെരിയമ്മേ “‘

Leave a Reply

Your email address will not be published. Required fields are marked *