പ്രവാസിയുടെ അവധിക്കാലം
Pravasiyude Avadhikkalam | Author : Radha
ഞാൻ അജയൻ. ആറടി പൊക്കത്തിൽ ഇരുനിറത്തിലും അൽപ്പം കൂടി ഇരുണ്ട് പൊക്കത്തിനൊത്ത വണ്ണവും അതിനൊത്ത ആരോഗ്യവുമുള്ള, ശരീരത്തിൽ രോമവളർച്ച അൽപ്പം കൂടിയതിനു കരടിയെന്നും തലയിൽ മുടി അൽപ്പം കൊഴിഞ്ഞതിന് ചട്ടിത്തലയനെന്നും പേരുവീണ ഒരു പാവം പ്രവാസി. രണ്ട് വർഷം ഗൾഫിൽ നിന്ന് സമ്പാദിച്ചിട്ട് തിരിച്ചുവന്നു ഇഷ്‌ടപ്പെട്ട പെണ്ണിനേയും സ്വന്തമാക്കി അടിച്ചുപൊളിച്ചു ജീവിക്കണം എന്ന ആഗ്രഹവുമായി പതിനാറുവർഷം മുമ്പ് വിമാനം കയറിയവനാണ് ഞാൻ… വന്നു രണ്ട് വർഷം തികയും മുമ്പേ പ്രേമിക്കാൻ ദൂതനായി കൂടെ നിന്നവൻ യൂദാസായി മാറി ഞാൻ പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടി.. അതോടെ നിരാശയായി അത് പിന്നെ വാശിയായി ഒടുവിൽ പ്രവാസത്തിന്റെ കാമുകനായി മാറി …ഒരുവിധത്തിൽ പറഞ്ഞാൽ നാടുമായുള്ള ബന്ധം തന്നെ മുറിഞ്ഞൂന്ന് പറയാം. ഏറ്റവുമൊടുവിൽ നാട്ടിൽ പോയത് അഞ്ചുവർഷം മുമ്പ് അമ്മയുടെ മരണത്തിനാണ്..
അതിനു ശേഷം വെക്കേഷൻ യാത്ര നേപ്പാളിലേക്കും ഇന്തോനേഷ്യയിലേക്കുമാക്കി. അവിടെ ചെന്ന് ഒന്ന് രണ്ടാഴ്ച കള്ളും പെണ്ണുമായി അങ്ങ് കൂടും പിന്നെ തിരിച്ചു വീണ്ടും പ്രവാസത്തിലേക്ക്..
അമ്മയും മരിച്ചതിൽ പിന്നെ നാട്ടിൽ സ്വന്തമെന്ന് പറയാൻ ആകെ ഉള്ളത് അനിയനും കുടുംബവുമാണ്, പൈസക്ക് ബുദ്ധിമുട്ട് വരുമ്പോൾ വരുന്നൊരു വിളിമാത്രമാണ് അവനുമായുള്ള ബന്ധം..
വീണ്ടും നാട്ടിലേക്ക് പോണമെന്ന ചിന്ത വന്നത് റൂംമേറ്റ് ഹസ്സനിക്ക നാട്ടിൽ നിന്ന് മെസ്സേജ് അയച്ച വാട്ട്സ് ആപ്പ് നമ്പറിലെ ഡിപിയിൽ കണ്ട ചുരുണ്ടമുടിയും വട്ടമുഖവും നീണ്ടുവിടർന്ന കണ്ണുകളും ചെറിയ മൂക്കും ചെറിയവായും ചെറിപ്പഴം പോലെ വീർത്ത ചുണ്ടുകളുമുള്ള അയാളുടെ മൊഞ്ചത്തി ബീവീടെ മുഖം കണ്ടപ്പോളാണ്.. പിന്നെ പിന്നെ രാവിലെ ഒമ്പത് മണി കഴിയുമ്പോൾ ഹസ്സനിക്കയ്ക്ക് ഒരു വീഡിയോകോൾ പതിവായി.. ആ സമയത്തിനൊരു പ്രാത്യേകത കൂടി ഉണ്ട്. ഹസ്സനിക്ക മക്കളെ സ്‌കൂളിലാക്കാൻ പോകുന്ന സമയമാണത്.അവർക്കും എന്റെ ആ വിളി ഇഷ്‌ടമാണെന്ന് എനിക്ക് മനസ്സിലായത് അടുപ്പിച്ചു രണ്ട് ദിവസം കോൾ പെട്ടന്ന് കട്ടായിപോയതിന് ശേഷം വീണ്ടും വിളിക്കുമ്പോൾ