പ്രണയം, കമ്പികഥ [ഡോ. കിരാതൻ]

Posted by

“… ഏയ് ….. നിനക്ക് കുടിക്കണമെങ്കിൽ നിർത്തിയേക്ക് ….”.

“…. ഉം ….”.

പ്രേമൻ കാർ ഒരു ചായക്കടയുടെ അരികിലായി നിർത്തി. അവൻ അവിടെ നിന്ന് ഇതിനും മുന്നെ ചായ കുടിച്ചിരുന്നു. നല്ല ചായ എന്നതിനുപരി ആ ചായ കട നിൽക്കുന്ന ഭൂപ്രദേശം അതി മനോഹരമായിരുന്നു. കടയുടെ അരികിലൂടെ കാട്ട് ചോല ഒഴുകി വഴിയുടെ മറുഭാഗം കടന്ന് അഗാധമായ താഴ്ചയിലേക്ക് പതിക്കുന്ന നയന മനോഹരമായ കാഴ്ച്ച വർണ്ണിക്കാൻ കവികൾ നന്നേ കഷ്ടപ്പെടും. ആ ഭൂപ്രകൃതി അത്രയേറെ ശരീരത്തെയും മനസ്സിനെയും കുളിർമ്മപ്പെടുത്തുന്ന ഒന്നാണ്.

പ്രേമൻ ചൂടുള്ള ചായ പതിയെ ഊതി കുടിക്കുന്നതിനിടയിൽ പേജുകൾ അലങ്കോലമായി കിടക്കുന്ന അന്നത്തെ അന്തി പത്രം കണ്ടു. വെറുതെ പേജുകൾ മറിച്ച് നോക്കി.പേരിന് മാത്രം അൽപ്പം വസ്ത്രം മാത്രം ധരിച്ച് നിൽക്കുന്ന സിനിമാ നടിയുടെ ചിത്രം കണ്ടു. പ്രായം കൂടുതൽ ഉള്ള ഇവർ ഈ വയസ്സിലും കാണാൻ വളരെ മനോഹരമായിരിക്കുന്നു. ചിലർക്ക് വയസ്സാവും തോറും അവളുടെ ഐശ്വര്യം വർദ്ധിച്ച് വരും.

“… കടിയെതാവത് വേണമാ ????”.

കടക്കാരന്റെ ചോദ്യമാണ് പ്രേമനെ ഞെട്ടി എഴുന്നേൽപ്പിച്ചത്. വേണ്ടെന്ന് തലയാട്ടിയ ശേഷം അവൻ ആ പേജിലേക്ക് വീണ്ടും തല താഴ്ത്തി. ചായ കുടിച്ച് കാറിന്റെ അടുത്തേക്ക് പതുക്കെ നടക്കുബോൾ ഭാരതി തമ്പുരാട്ടി പുറത്തേക്കിറങ്ങി നിൽക്കുകയായിരുന്നു.

നിലാവെളിച്ചത്തിൽ നീളമുള്ള ചുരുൾ നിറഞ്ഞ മുടിയിഴകളും മനോഹരമായ ആകൃതിയുള്ള അവളുടെ ശരീരളവുകളും, ഉടുത്തിരുന്ന മടക്കുകൾ ഉലഞ്ഞ സാരിയും, എല്ലാം അവിടെയുള്ള മനോഹരമായ ഭൂപ്രകൃതിയുടെ മാറിലെ വശ്യത അതിമനോഹരമായിരുന്നു.

“… പ്രേമാ !!!…. നീ ഈ ഫ്‌ളാസ്‌ക്കിൽ അൽപ്പം കട്ടൻ ചായ വാങ്ങിയേ …”.

ഭാരതി ഫ്‌ളാസ്‌ക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. പ്രേമൻ അത് വാങ്ങിക്കൊണ്ട് വീണ്ടും കടയുടെ അടുത്തേക്ക് നടന്നു. കടക്കാരനോട് കട്ടൻ ചായ ഫ്‌ളാസ്‌ക്കിൽ നിറയ്ക്കാൻ പറഞ്ഞിട്ട് നേരത്തെ നിവർത്തി വച്ച പത്രം എടുത്ത് നോക്കി. അല്പവസ്ത്രം ധരിച്ച് നിൽക്കുന്ന നടിയുടെ ശരീര വടിവുകളിൽ അവന്റെ കണ്ണ് നടന്നു.

“…. കാറിൽ ഇതിനേക്കാൾ നല്ല സാധനമുണ്ടല്ലോ ..ഏതാ മൊതല് ?????.”.

ചായ കുടിക്കാൻ അടുത്തിരുന്നിരുന്ന കിഴട്ട് കിളവൻ പ്രേമനെ നോക്കിക്കൊണ്ട് പറഞ്ഞു. ഉള്ളിൽ പെട്ടെന്ന് നിറഞ്ഞ ദേഷ്യത്തെ അടക്കിക്കൊണ്ട് രൂക്ഷമായി നോക്കിക്കൊണ്ട് അവൻ എഴുന്നേറ്റു. സംഗതി പന്തിയല്ലെന്ന് കണ്ട കടക്കാരൻ വേഗത്തിൽ ഫ്‌ളാസ്‌ക്കിൽ ചായ നിറച്ച് അവന് കൊടുത്തു. ചായ നിറച്ച ഫ്‌ളാസ്‌ക്കെടുത്ത് നടക്കാൻ തുടങ്ങുന്ന നേരത്ത് പുറകിൽ നിന്നും ചായക്കടക്കാരന്റെ പരുപരുത്ത ശബ്ദം.

“…തമ്പി, ഈ നേരത്ത് ഗൗണ്ടർമാരുടെ ബംഗ്ളാവിലേക്ക് പതിവായി സ്ത്രീകളെ കൂട്ടി വണ്ടികൾ പോകുന്നത് പതിവാണ്.”.

Leave a Reply

Your email address will not be published. Required fields are marked *