ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 5 [സാദിഖ് അലി]

Posted by

” ലോകത്തൊരുപാട് പെങ്ങന്മാരുണ്ടാകും പക്ഷെ, ഞങ്ങൾക്ക് അവളൊരുത്തിയെ ഉള്ളു..”.
ഷൗക്കത്ത് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. അയാൾടെ കണ്ണൊന്ന് നിറഞ്ഞതായി ഞാൻ കണ്ടു..

“ഞാൻ നിങ്ങടെ പുന്നാരപെങ്ങളെ വശീകരിക്കാൻ വന്നിട്ടില്ല.. അവളോടെനിക്ക് പ്രണയൊം ഇല്ല ഒരു മണാം കട്ടയും ഇല്ല.. ”
ഞാൻ പറഞ്ഞു..

തൊട്ടപ്പുറത്ത് നിൽക്കുന്നുണ്ടായിരുന്ന ഷാനവാസ് ..

“അപ്പൊ പിന്നെ അവൾക്ക് വന്ന കല്ല്യാണാലോചന നീ മുടക്കീത് എന്തിന്റെ പേരിലാടാ നായെ”..

“നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.. ഷൗകത്തെ, നീ പിള്ളാരേം വിളിച്ച് പോവാൻ നോക്ക്.. എന്റെ ടെമ്പർ തെറ്റുന്നതെപ്പഴാന്ന് എനിക്ക് തന്നെയറിയില്ല…”

അങ്ങനെ പറഞ്ഞുകൊണ്ട്..
ഞാൻ തിരിഞ്ഞ് പാർട്ടിയോഫീസിലേക്കുള്ള സ്റ്റെപ്പ് കയറാൻ തുടങ്ങി..
ഞാൻ വീണ്ടും തിരിഞ്ഞ് ഷൗക്കത്തിനോട്..

“അതെ.., നിങ്ങളു വെറുതെ എന്നെ സംശയിച്ച് , ഞാനാണിതൊക്കെ ചെയ്യുന്നതെന്ന് വിചാരിച്ച് എന്റെ പിന്നിൽ നടന്നിട്ട് യാതൊരു കാര്യവുമില്ല.. നമ്മളു വെറെതെ അടീം തിരിച്ചടീം ആയിട്ട് അങ്ങനെ പോണൊ..”!..

ഞാൻ പതിയെ തിരിഞ്ഞ് സ്റ്റെപ്പ് കയറുന്നതിനിടയിൽ അവരോടായി വീണ്ടും..

” വീട്ടീ ചെന്ന് പെങ്ങളോട് ചോദിക്ക് ആരാ കക്ഷിയെന്ന്… എന്തായാലും അത് ഞാനല്ല..”!!
ഞാൻ മുകളിലേക്ക് കയറി…ഓഫീസിലെത്തി..

‘എന്നാലും ഈ വക മൈരൊക്കെ എന്റെ തലേലെന്നെ എങെനെയാ വരണെ.. മൈരു..”?..
ഞാൻ ആലോചിച്ചു..

പെട്ടന്ന് ഫോൺ ബെല്ലടിച്ചു..

“ഹലൊ..”
മറുതലക്കൽ ഹൈസ്കൂൾ എച്ച് എം.

“ആ അൻവർ, ഇപ്പൊ ഫ്രീയാാണൊ..”?

” അതെ..! എന്തെ!”

“ഒന്ന് സ്കൂളിലേക്കൊന്ന് വരൊ”!?.

“” അത്യാവശ്യമാണൊ..”?

“ഇവിടെ പാരന്റിങ്ങ് പ്രോഗ്രാം നടത്തുന്നുണ്ട് ഇപ്പൊ. അതിലൊന്ന് പങ്കെടുക്കണം അൻവർ.. ഞാനന്ന് പറഞ്ഞിരുന്നില്ലെ..!”

“ഓഹ്.. ശരി വരാം..”

Leave a Reply

Your email address will not be published. Required fields are marked *