കുഞ്ഞച്ഛൻ അവിടെയുണ്ട്.
കുഞ്ഞച്ഛൻ: ഇന്നലെ വൈകിട്ട് നിൻറെ അച്ഛൻ വിളിച്ചിരുന്നു. നീ ഇവിടെ ഉണ്ടോ എന്നറിയാൻ. തിരുവനന്തപുരത്തു നിന്നും വിളിച്ചു എന്നാണ് പറഞ്ഞത്.
ഞാൻ: ഇനി അങ്ങോട്ട് വിളിച്ച് ഞാൻ ഇവിടെ വന്നിട്ടുണ്ട് എന്ന് പറയണ്ട, അവിടെനിന്ന് വിളിച്ചാൽ തന്നെ ഞാൻ ഇവിടെ ഇല്ല എന്ന് പറഞ്ഞാൽ മതി.
പലഹാരങ്ങൾ ഒക്കെ പിള്ളേരുടെ കയ്യിൽ കൊടുത്തു. അപ്പോഴേക്കും അമ്മുമ്മ വന്നു.
അമ്മുമ്മ: എന്താടാ മക്കളെ നീ അവൾ ഒന്നും പറയാതെ യാണോ പോന്നത്?
ഞാൻ: ഇല്ല അമ്മുമ്മെ. ഞാൻ അവിടെ നിന്ന് പറഞ്ഞിട്ടാണ് പോന്നത്. ഇവിടെ തൃശ്ശൂരിലെ ഒരു ട്രെയിനിംഗ് ഉണ്ടായിരുന്നു, ഇവിടെ എത്തിയപ്പോഴാണ് അത് മാറ്റിവച്ച വിവരം അറിയുന്നത്.
കുഞ്ഞച്ഛൻ: അങ്ങനെയെങ്കിൽ രണ്ടു ദിവസം നീ എവിടെയായിരുന്നു?
ഞാൻ: അമ്മൂമ്മെ, നമ്മുടെ സുധി ഇല്ലേ അവനും അവൻറെ ഭാര്യയും എൻറെ വണ്ടിയിൽ ഉണ്ടായിരുന്നു. ഒരേ കോട്ടയത്ത് ഇറക്കിയപ്പോൾ സമയം വൈകി അവൻ അവിടെ തന്നെ ആയിട്ട് പോകാം എന്ന് പറഞ്ഞു. പിറ്റേ ദിവസം രാവിലെ ഇങ്ങോട്ട് പോന്നു. എറണാകുളത്ത് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു, ഇന്നലേ അവിടെത്തങ്ങി.
കുഞ്ഞച്ഛൻ: നീ ട്രെയിനിങ് എന്ന് പറഞ്ഞു പോന്നിട്ട്, കൂട്ടുകാരുടെ വീട്ടിൽ തങ്ങാണോ പോന്നത്?
ഞാൻ: എറണാകുളം എത്തിയപ്പോഴാണ് ട്രെയിനിങ് മാറ്റിവെച്ച വിവരം അറിയുന്നത്.
കുഞ്ഞച്ഛൻ: എന്നിട്ടെന്തേ നീ വീട്ടിലേക്ക് പോയില്ല.
ഞാൻ: അവനെ കാണുന്നത് കുറേ നാളുകൾക്ക് ശേഷമാണ്, അതുകൊണ്ട് അവൻ പറഞ്ഞപ്പോൾ അവൻറെ കൂടെ കൂടി.
കുഞ്ഞച്ഛൻ: അവിടെനിന്ന് വിളിക്കുമ്പോൾ ഇവിടെ ഇല്ല എന്ന് പറയാൻ കാരണം എന്ത്?
ഞാൻ: ട്രെയിനിങ് ഇല്ല എന്ന് കരുതണ്ട എന്ന് വിചാരിച്ച് പറഞ്ഞതാണ്. ഞാൻ നാളെ വീട്ടിൽ കയറിയിട്ടേ പോകു. ഇന്ന് അമ്മുമ്മയെ കാണാൻവേണ്ടി വന്നതാണ്.
കുഞ്ഞച്ഛൻ: എന്നിട്ടും ഇത്ര വൈകിയത്?
ഞാൻ: ട്രെയിനിൽ നടക്കുന്ന സ്ഥലത്ത് ഒരു ലെറ്റർ കൊടുക്കാൻ ഉണ്ടായിരുന്നു, അതു കൊടുത്ത് തിരിച്ചുവന്നപ്പോൾ ഈ സമയമായി.
കുഞ്ഞച്ഛൻ: നിൻറെ മൊബൈലിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ?
ഞാൻ: അത് തിരക്കിനിടയിൽ ചാർജ് ചെയ്യാൻ മറന്നു പോയിരുന്നു, അതുകൊണ്ട് രണ്ട് ദിവസമായി ഓഫാണ്.
കുഞ്ഞച്ഛൻ: നീ പോയ ഇടത്തു നിന്നും വൈദ്യുതി ഇല്ലായിരുന്നോ?
ഞാൻ: പലയിടത്തും കൊണ്ടുപോയി ചാർജ് ചെയ്യേണ്ട കാര്യമില്ല എന്ന് കരുതി.
കുഞ്ഞച്ഛൻ: എന്തെങ്കിലും അത്യാവശ്യത്തിന് വിളിക്കുമ്പോൾ കിട്ടാൻ ആണല്ലോ