സ്റ്റേഷനിൽ കാണും എന്ന് പറഞ്ഞ ചിറ്റപ്പനെ സെന്ട്രൽ സ്റ്റേഷന്റെ തിരക്കുകളുടെ ്് ഇടയിൽ കണ്ടുപിടിക്കാൻ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു.
സത്യം പറഞ്ഞാൽ ചെറുപ്പത്തിൽ എന്നോ കണ്ടതാണ് ചിറ്റയേയും , ചിറ്റപ്പനേയും. പക്ഷേ , അതിന്റെ യാതൊരു പരിചയക്കുറവും അവർക്ക് എന്നോട് ഉണ്ടായിരുന്നില്ല!.
സ്റ്റേഷനിൽ എന്നെ പിക്ക് ചെയ്യാൻ ചിറ്റ കൂടി വന്നിരുന്നു. അവരുടെ കാറിൽ തന്നെ വീട്ടിലേക്ക് തിരിച്ചു.
ജോലി ഒന്നും കിട്ടാത്തതിന്റെ വിഷമം മാറ്റാൻ തൽക്കാലം നാട്ടിൽ നിന്ന് മാറി നിൽക്കുന്നതാണ് എന്ന് മാത്രമാണ് അച്ഛൻ അവരോട് പറഞ്ഞത് എന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായി.
അത് ഒരു കണക്കിന് നന്നായി.
മക്കൾ ഇല്ലാത്ത അവർക്ക് ഞാൻ മകനെ പോലെ ആയിരുന്നു. എനിക്കും അവർ പ്രിയങ്കരരായി മാറാൻ അധികം ദിവസങ്ങൾ വേണ്ടിവന്നില്ല.
ഒഴിവ് ദിവസങ്ങളിൽ ഞങ്ങൾ കറങ്ങാൻ പോയി. പാർക്കും , സിനിമയും ഒക്കെയായി എന്നെ മാക്സിമം ഹാപ്പിയാക്കാൻ ്് അവരുണ്ടായിരുന്നു.
ചിറ്റ നല്ല ഒന്നാംതരം കുക്ക് ആണ് , ചിറ്റപ്പനും ഒട്ടും മോശമല്ല. അവരുടെ പാചക പരീക്ഷണങ്ങൾക്ക് പുതിയ ഇര ആയിരുന്നല്ലോ ഞാൻ , അത് അവര് രണ്ടും ശരിക്കും മുതലാക്കി. 🙂
കൊച്ച് പിള്ളേരുടെ സ്വഭാവമാണ് രണ്ടിനും. എന്റെ വരവോടെ അവരുടെ തല്ല് കൂടലിലേക്ക് ഒരാളും കൂടി കൂടുകയായിരുന്നു.
നാടുമായുള്ള ബന്ധം ഏറെക്കുറെ ്് അന്നത്തോടെ തന്നെ അവസാനിച്ചിരുന്നു. എന്നെങ്കിലും വിളിച്ചിരുന്ന അച്ഛനും അമ്മയും മാത്രമായിരുന്നു ഇവർക്ക് പുറമെ ആകെയുള്ള സ്വന്തക്കാർ.
അങ്ങനെ ഒരു ദിവസം അത് വന്നു മുംബൈയ്യിലേക്കുള്ള ടിക്കറ്റും എന്റെ അപ്പോയിന്റ്മെന്റ് ലെറ്ററും.
ചെന്നൈയിലെ ബ്രാഞ്ചിൽ ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ പോയത് അവരുടെ നിർബന്ധം കൊണ്ട് ആയിരുന്നു. പക്ഷേ , മുംബൈയിലേക്കുള്ള ഒരു പറിച്ചു നടൽ ഞങ്ങളെ ഒരുപോലെ വിഷമിപ്പിച്ചു.
പോകാൻ കൂട്ടാക്കാതിരുന്ന എന്നെ അവർ പലതും പറഞ്ഞ് ആശ്വസിപ്പിച്ചു. എന്നാലും , യാത്ര പറയുമ്പോൾ മൂന്ന് പേരും കരഞ്ഞുപോയി.
ജോലിക്ക് കയറി , എങ്കിലും എനിക്ക് സന്തോഷം ഒട്ടും ഇല്ലായിരുന്നു.
പ്രിയപ്പെട്ടവരെ എന്നും വിധി എന്നിൽനിന്നും അകറ്റുകയാണ്.