അവളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഒരു നിമിഷം അയാളൊന്ന് പതറി.
അവളുടെ കണ്ണുകൾ എരിയുന്നത് പോലെ പ്രേം കുമാറിന് തോന്നി.
“അതെ …അതെ…”
മാറിയ ശബ്ദത്തിൽ അയാൾ പറഞ്ഞു.
“മൂന്ന് മണിക്കൂർ കൊണ്ട് റെഡിയാകും!”
“എനിക്കതിൽ റോൾ ഉണ്ടാവില്ലേ?”
അയാൾ ചിരിച്ചു.
വഴിയരികിൽ ഉത്തുംഗരൂപത്തിൽ തേക്ക് മരങ്ങൾ നിൽക്കുന്നത് അയാൾ കണ്ടു.
സായന്തനം അവസാനത്തിലേക്കടുക്കുകയാണ്…
വഴിയരികിൽ എന്തോ കത്തിക്കരിയുന്നത് കണ്ടപ്പോൾ ലാവണ്യ അങ്ങോട്ട് നോക്കി.
“എന്താ അത്?”
അയാൾ ചോദിച്ചു.
“അറിയില്ല,”
അവൾ പറഞ്ഞു.
“എന്തായാലും മനുഷ്യരെ ആരെയും കത്തിച്ചു കൊല്ലുന്നതാകാതിരുന്നാൽ മതിയായിരുന്നു!”
അവളുടെ വാക്കുകളിലെ ചൂടറിഞ്ഞ് അയാൾ ശ്രദ്ധയോടെ ഡ്രൈവ് ചെയ്തു.
“നായികയുടെ റോൾ എനിക്ക് തരില്ലേ?”
അവൾ പുഞ്ചിരിയോടെ ചോദിച്ചു.
“എന്നെക്കാൾ പെർഫെക്റ്റ് ആയി ആ റോൾ ആരും ചെയ്യില്ല…ഒരു പ്രേതമാകാൻ എനിക്ക് പെട്ടെന്ന് കഴിയും,”
കമ്പ്യൂട്ടറിൽ ആനിമേറ്റ് ചെയ്യപ്പെട്ട പ്രേതസ്വരത്തിൽ ലാവണ്യ പറഞ്ഞത് കേട്ട് പ്രേം പെട്ടെന്ന് വണ്ടി നിർത്തി.
“എന്താ?”
അയാൾ സാവധാനം ചോദിച്ചു.
അവൾ ചിരിച്ചു.
“സാറിന്റെ മുഖം കണ്ടിട്ട് പേടിച്ചത് പോലെ തോന്നുന്നു!”
പിന്നെ അവൾ ചിരിച്ചു.
ഇന്നെന്താണ് ഈ വഴിയൊക്കെ ഇത്ര വിജനം?
പാതയിലേക്ക് നോക്കി അയാൾ സ്വയം ചോദിച്ചു.
കണ്ണുകൾ വീണ്ടും ഫ്രോക്കിനുള്ളിൽ ചൂട് പിടിച്ച് അമർന്നു കിടക്കുന്ന മാറിടത്തിൽ തറയുന്നു.