“”എന്നെ ആരുമില്ലാത്തവളാക്കിയത് അയാളാ… അനന്തേട്ടനെയും നമ്മുടെ കുഞ്ഞിനേയുമെല്ലാം കൊല്ലുമെന്ന് പറഞ്ഞു എന്നോട്……””
മനസ്സിന്റെ സമനില തെറ്റിയ പോലെ പതം പറഞ്ഞു കൊണ്ട് ഏങ്ങലടിച്ചു കരയുന്ന ഭദ്രയുടെ ഭാവം കണ്ട് ഞാൻ ഭയന്നു….ഞാനെത്രെ ശ്രമിച്ചിട്ടും അവളെ അശ്വസിപ്പിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല……എന്റെ കൈ അവൾ വയറിൽ ചേർത്ത് പിടിച്ചു….
“”എനിക്ക് പേടിയാ ഏട്ടാ….. എന്റെ അനന്തേട്ടനേയും കുഞ്ഞിനേയും അയാള് ഉപദ്രവിക്കും….എന്നോട് പറഞ്ഞതാ അങ്ങനെ…..””
“”ഇല്ലാ മോളെ അങ്ങനെയൊന്നും ഉണ്ടാകില്ല… നീ വാ നമുക്ക് ഇവിടെ നിന്ന് പോകാം….പോലീസ് ഇപ്പോൾ ഇവിടെയെത്തും….നടേശന്റെ കാര്യം അവര് നോക്കി കൊള്ളും….. നമ്മളെ ഉപദ്രവിക്കാൻ അയാളിനി വരില്ല…..”’
തന്റെ മനസ്സിന്റെ നിയന്ത്രണം ഭദ്രയ്ക്ക് നഷ്ട്ടപ്പെടുകയാണോ എന്ന് ഞാൻ ആശങ്കപ്പെട്ടു….അവളുടെ മുഖത്തേക്ക് പാറി വീണ മുടിയിഴകൾ വിയർപ്പ് കണങ്ങളിൽ പറ്റിച്ചേർന്നിരുന്നു…അടിമുടി ഭയന്ന് വിറയ്ക്കുന്ന ഭദ്രയെ ചേർത്ത് പിടിച്ച് ഞാൻ പുറത്തേക്ക് നടന്നു……
പുറത്ത് നിന്നിരുന്ന ദിവാകരനെ ഒന്ന് രണ്ട് വട്ടം പാളി നോക്കിയതല്ലാതെ ഭദ്രയൊന്നും മിണ്ടിയില്ല….. കരഞ്ഞു കലങ്ങിയ ആ കണ്ണുകളിൽ രക്തത്തിന്റെ ഒരു തരി ശേഷിപ്പ് പോലുമില്ലെന്ന് എനിക്ക് തോന്നി…… അവളാകെ ക്ഷീണിച്ചിരിക്കുന്നു….ഭയവും ടെൻഷനും അവളെ കാർന്ന് തിന്നുകയാണ്…
“”ഇല്ലാ… ന്റെ അനന്തേട്ടനും കുഞ്ഞിനും ഒന്നും സംഭവിക്കില്ല….ഞാനതിനു അനുവദിക്കില്ല ആരെയും…..””