ഒരിക്കലുമില്ലമ്മെ.. ഇതാണ് എന്റെ വീട്.. അമ്മയും ഏട്ടനും പറയുന്നത് എന്തും ഞാൻ കേൾക്കും അനുസരിക്കും.. എന്നെ നിങ്ങളിൽ ഒരാളായി പരിഗണിച്ചാൽ മാത്രമതി അമ്മെ..”
“മോൾ എന്റെ സ്വന്തം മോൾ തന്നെയാ..” അന്നമ്മ സിന്ധുവിനെ കെട്ടി പിടിച്ച് കൊണ്ട് പറഞ്ഞു.
വീണ്ടും അന്നമ്മയിലും സിന്ധുവിലും പഴയ ഉത്സാഹങ്ങൾ തിരികെ വന്നു. അവര് കൂട്ടുകാരികളെ പോലെ ചിരികളികളുമായി പിണങ്ങി പോയ പത്രോസിനെയും കാത്തുനിന്നു. ഫോണിൽ പലതവണ വിളിച്ചെങ്കിലും പത്രോസ് ഫോണെടുത്തില്ല.
അൽപ്പം കഴിഞ്ഞ് പത്രോസിന്റെ ഫോൺ റൂമിൽ ചാർജിൽ ഇരിക്കുന്നത് കണ്ടപ്പോഴാണ് സിന്ധുവിന് ഏട്ടൻ ഫോൺ കൊണ്ട് പോയില്ലെന്ന് മനസ്സിലായത്.
രാത്രി ഏറെ വൈകിയിട്ടും പത്രോസിനെ കാണാതെ സിന്ധുവിന്റെയും അന്നമ്മയുടെയും ഉള്ളിൽ ഭയം തോന്നി. ഭക്ഷണം പോലും കഴിക്കാതെ പൂമുഖത്തെ തിണ്ണയിൽ പത്രോസിനെയും കാത്ത് അന്നമ്മയും സിന്ധും കണ്ണുനട്ടിരുന്നു.
**********
സിന്ധുവുമായി വഴക്കിട്ട് വീട്ടിൽ നിന്നും ഇറങ്ങി പോന്നതിന് ശേഷം രമയുടെ കൂടെ ആകസ്മികമായി നടന്ന മദനോത്സവത്തിന്റെ രുചിയും അഴവിറക്കി ബൈക്കിൽ വീട്ടിലേക്ക് തിരിക്കുകയായിരുന്നു പത്രോസ്.
തന്റെ അരക്കെട്ടിൽ ഉറഞ്ഞുകൂടിയിരുന്ന രേതസ് ഒഴിഞ്ഞുപോയപ്പോൾ തന്നെ ഉള്ളിൽ നിന്നും സിന്ധുവിനോടുള്ള ദേഷ്യവും പരിഭവവും ഒഴിഞ്ഞതായി പത്രോസിന് തോന്നി.
എത്രയും വേഗം വീട്ടിലെത്തണമെന്ന് ചിന്തയിലായിരുന്നു അവൻ. സേവ്യർ മുതലാളിയുടെ തോട്ടവും പിന്നിട്ട് പത്രോസിന്റെ ബൈക്ക് കവലയിലൂടെ ചന്തപ്പുരയങ്ങാടിയിലേക്ക് ലക്ഷ്യം വെച്ചു.
പിണങ്ങി പോന്ന സിന്ധുവിനെ ഒന്ന് മയക്കണം. അതിന് അവൾക്കേറ്റവും ഇഷ്ട്ടമുള്ള മസാല ദോശ വാങ്ങാം എന്ന ഉദേശ്യത്തോടെയാണ് പത്രോസ് ചന്തപുരയങ്ങാടിയിലേക്ക് വണ്ടി തിരിച്ചത്.
രമയിൽ നിന്നും ലഭിച്ച പുതിയൊരൂർജ്ജത്തിന്റെ വേഗത അവന്റെ മനസ്സിനുമുണ്ടായിരുന്നു. കവലയിൽ നിന്നും വളവു തിരിഞ്ഞതും എതിരെ വന്ന ലോറി പത്രോസ് കണ്ടില്ല.
പത്രോസിന് നിയന്ത്രിക്കാൻ പറ്റുന്ന വേഗതയായിരുന്നെങ്കിലും ബ്രൈക്ക് ചവിട്ടാൻ കാലമർത്തിയപ്പോഴാണ് ഉളുക്കിയ കാലിൽ വേദന അനുഭവപ്പെട്ടത്. ബ്രൈക്കിൽ ചവിട്ടാൻ കഴിയാതെ വന്നപ്പോൾ ബൈക്ക് നിയന്ത്രണം വിട്ടു.
വെട്ടിച്ച് മാറ്റിയപ്പോൾ റോഡിന്റെ വശത്തുണ്ടായിരുന്ന മതിലിലേക്ക് ബൈക്ക് നിയന്ത്രണം വിട്ട് കയറി. ലോറി വലിയ ഒരു ശബ്ദത്തോടെ ബ്രെക്ക് ചവിട്ടിയതും കവലയിലുണ്ടായിരുന്ന ആളുകൾ ഓടി കൂടി.
മതിലിലേക്ക് നിയന്ത്രണം വിട്ട് കയറിയ ബൈക്കും പത്രോസും മതിലും തകർത്ത് മറിഞ്ഞു വീണു.
നേരെത്തെ ഉണ്ടായിരുന്ന മുറിവുകളുടെ പുറമെ വീണ്ടും പുതിയവ ശ്രഷ്ടിച്ചു.