ശരീരം ശില പോലെ നിൽക്കുകയാണ്,
പക്ഷേ മനസ്സ് ഒരിടത്തും ഉറച്ചുനിൽക്കാതെ, കുറ്റബോധവും പ്രതിരോധവും തമ്മിൽ ആടി മാറി…
കുറ്റം എന്റെ ഭാഗത്തേക്ക് തള്ളിവെച്ച്,
സ്വന്തം പിഴവിനെ അവൾ എത്ര സുന്ദരമായി സംശയങ്ങളുടെയും ചോദ്യങ്ങളുടെയും മറവിൽ ഒളിപ്പിച്ചു??
ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു—
ഇത് വെറും വാദമല്ല, ഇത് സത്യം വളച്ചൊടിക്കുന്ന യുദ്ധമാണ്.
അവിടെ ഞാൻ പ്രതിയായും,
അവൾ ന്യായാധിപയായും മാറിക്കൊണ്ടിരിക്കുകയായിരുന്നു…
ആഹാ… ഇതെന്താ, വെള്ളരിക്ക പട്ടണമോ?(ഞാൻ മനസ്സിൽ ചിന്തിച്ചു.)
അടുത്ത നിമിഷം, എന്റെ വായിൽ നിന്നും കടുത്ത ശബ്ദം പൊട്ടിപ്പറന്നു—
ഒരു ഭർത്താവിന്റെ അധികാരത്തെക്കാൾ, ഒരു പുരുഷന്റെ ഗാംഭീര്യത്തോടൊപ്പം:
“അതൊന്നുമല്ലല്ലോ, ഇപ്പൊ ഇവിടുത്തെ പ്രശ്നം?? നീയും ഡോക്ടറും തമ്മിൽ ഇന്നിവിടെ എന്താണ് സംഭവിച്ചത്?? ആദ്യം അതിനെക്കുറിച്ച്…”
ഞാൻ ആജ്ഞാപിച്ചു!!
“ആദ്യം ചോദ്യങ്ങൾ ചോദിച്ചത് ഞാൻ അല്ലേ? നിങ്ങൾ ആദ്യം മറുപടി പറയൂ.… നിങ്ങളുടെ ആ മറുപടിയിൽ തന്നെ നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരവും കിട്ടും”!!
യാ മോനെ… ഇതെന്ത് സാധനം?? ഇതെന്ത് ന്യായം??
എന്റെ ബാല്യം ഒരിക്കൽ കൂടി പകച്ചു പോയി!
അപ്പോൾ ഞാൻ വീണ്ടും തിരിച്ചറിഞ്ഞു-
ഇവൾ കരുതി കൂട്ടി തന്നതാണ്…
എല്ലാം വെൽ പ്ലാൻഡ് & സ്ക്രിപ്റ്റഡ്..
ആ വാക്കുകൾ, ആ ചലനങ്ങൾ, ആ നീക്കങ്ങൾ— ഒരിക്കലും ഇത് സ്വാഭാവികമല്ല, എല്ലാം മുൻകൂട്ടി തയ്യാറാക്കിയ ഒരു യുക്തിയുടെ ഭാഗം…
എനിക്ക് തോന്നിയത് വെറും വികാരമല്ല,, അതിന്റെ പിന്നിൽ ഒരു കൃത്രിമമായ നിയന്ത്രണത്തിന്റെ ചൂടുപിടിപ്പ്,,, എന്റെ മനസ്സിന്റെ ഭ്രാന്തുപോലും കണ്ട് കളിക്കുന്നതു പോലെ…